താൾ:Bhashabharatham Vol1.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൂളിപാളിയതിൽ ദേവപാളി1 മോഹിച്ചിതേററവും 6

സുധ കാപ്പാക്കു കാണാതായ് പതഗം2 പൊടിമൂടലിൽ.
ഏവം വല്ലാതിട്ടിളക്കീ ദേവലോകം ഖഗാധിപൻ
പക്ഷതുണ്ഡപ്രഹാരത്താൽ കീറി വാനോരെയും പരം. 7

അഥ ദേവൻ സഹസ്രാക്ഷനോതീ വായുവിനോടുടൻ:
ധൂളിവഷം മാററുക നിൻ വേലയാണിതു മാരുത! 8

ഉടൻ കാറേറററകററീ വൻ പൊടി പാടേ മഹാബലൻ;
മുടൽ തീന്നപ്പൊഴേ വാനോർ കൂടിമദ്ദിച്ചു പക്ഷിയെ. 9

ബലവാനാപ്പക്ഷി ദേവബലമേററു മഥിക്കവേ
വലുതാം കാറുപോലുച്ചമലറീ വിശ്വഭീഷണം.` 10

പരവീരഹരൻ പക്ഷിവരൻ മേല്പോട്ടു പൊങ്ങിനാൻ;
പരം വാനോക്കുപരിയാ വിരുതൻ വിലസുമ്പൊഴെ 11

ചട്ടയിട്ടവർ ദേവേന്ദ്രനൊത്തു ശസ്രൂങ്ങൾ തൂകിനാർ.
പട്ടസം പരിഘം ശൂലം ചട്ടററ ഗദ കേവലം 12

ജ്വലൽക്ഷുരപ്ര4 മക്കാഭാ കലരും ചക്രമിങ്ങനെ
നാനാ ശസ്രുങ്ങളെയവർ താനാഞ്ഞേല്പിച്ചവാറവൻ 13

ഘോരം പോരിട്ടിടും പക്ഷിവീരൻ കൂസീല ലേശവും.
എരിയുമ്പോലംബരത്തിൽ പൊരിയും വിനതാസുതൻ 14

പക്ഷത്താലും വാനവരെ വക്ഷസ്സാലുമെറിഞ്ഞുതേ.
എടുത്തെറിഞ്ഞു ഗരുഡനുടൻ മദ്ദിച്ച ഖേചരർ 15

നഖതുണ്ഡക്ഷതന്മാ5 രായോടീ ചോരയൊലിച്ചഹോ!
പ്രാചിക്കു സാദ്ധ്യഗന്ധവ്വർ തെക്കോട്ടേക്കു വസുക്കളും 16

(രുദ്രരൊന്നിച്ചു പാഞ്ഞോടീ പതഗേന്ദ്രപ്രധഷിതർ.)
ആദിത്യന്മാർ പടിഞ്ഞാട്ടു വടക്കോട്ടശ്വിപുത്രരും
വീണ്ടും വീണ്ടും നോക്കി നോക്കി മണ്ടീ യുദ്ധത്തിലുദ്ധതം. 17

വീരനശ്വക്രന്ദനോടും നേരേ രേണുകനോടുമേ
ശൂരൻ ക്രഥനൊടും പക്ഷിവീരൻ തപനനോടുംമേ 18

ശ്വസനോലൂകരോടും താൻ നിമേഷനൊടുമങ്ങനെ
പ്രരുജൻതന്നൊടും യുദ്ധംചെയ്തു പുളിനനോടുമേ. 19

അവരെത്താൻ പക്ഷതുണ്ഡനഖാഗ്രംകൊണ്ടു കീറിനാൻ
പ്രളയത്തിൽ കാലരുദ്രൻപോലെ ഘോരൻ ഖഗേശ്വരൻ. 20

അവൻ ഭ്രരിബലോത്സാഹരവൻ മുറി പെടുത്തവർ
ചോര വഷിച്ചു ശോഭിച്ചു ഘോരം കാടുകൾ പോലഹോ! 21

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/122&oldid=156449" എന്ന താളിൽനിന്ന് ശേഖരിച്ചത്