താൾ:Bhashabharatham Vol1.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരിയൊരു ഗഗനം രവിപ്രഭാ--
ച്ഛരിതമിണങ്ങിയപ്പോലെ തോന്നിതേ. 53

93.സൗപർണ്ണം-ഗരുഢന്റെ പക്ഷിരാജത്വം

ഇന്ദ്രൻ ബാലഖില്യന്മാരെ അവഗണിച്ചപമാനിച്ചതിന്റെ ഫലമായി അവർ ഇന്ദ്രനെ ശപിക്കുന്നു. മറ്റൊരിന്ദ്രനുണ്ടാകാനായി ഹോമം ചെയ്യുന്നു. വിവരമറിഞ്ഞ ഇന്ദ്രൻ കശ്യപനെ ശരണം പ്രാപിക്കുന്നു. കശ്യപൻ ഇന്ദ്രനെയും ബാലഖില്യന്മാരെയും സാന്ത്വനപ്പെടുത്തുന്നു. ബാലഖില്യന്മാരുടെ വാക്ക് വ്യർത്ഥമാകാതിരിക്കാനായി ഗരുഡനു് പക്ഷികളുടെ കൂട്ടത്തിൽ ഇന്ദ്രപദവി നല്കുന്നു.

ശൗനകൻ പറഞ്ഞു
എന്തു തെറ്റാണു ദേവേന്ദ്രനെന്തുവാൻ വീഴ്ച സൂതജ! 1

ബാലഖില്യതപസ്സാലേ ഗരുഡോൽഭവമെങ്ങനെ?
കശ്യപദ്വിജനീപ്പക്ഷി പുത്രനായ് വന്നതെങ്ങനെ? 2

അവന്നാർക്കു മധൃഷിത്വ5മവദ്ധ്യത്വവുമെങ്ങനെ?
കാമഗൻ കാമവീര്യൻതാനായതാപ്പക്ഷിയെങ്ങനെ?
പുരാണത്തിൽ ചൊന്നാതികാൽ ചൊല്കകേൾക്കാനൊരാഗ്രഹം.

സൂതൻ പറഞ്ഞു
പുരാണവിഷയം തന്നോടീച്ചെയ്ത ചോദ്യവും
ചുരുക്കിപ്പറയാമെല്ലാമെന്നാൽ കേൾക്കു ദ്വിജോത്തമ! 4

യജ്ഞം പുത്രാർത്ഥമായ് ചെയ്യും കശ്യപന്നതുകാലമേ
ഋഷി ഗന്ധർവ്വ വിബുധപരിഷത്തു തുണച്ചുപോൽ. 5

പരം മേലെരിയും കൊണ്ടുവരുവാനിന്ദ്രനേയുമേ
ബാലഖില്യരെയും വിട്ടൂമുനി മറ്റു സുരൗഖ വും. 6

ശക്രനോ തന്റെയാശ്ശക്തിക്കൊക്കുമാറദ്രിപോലഹോ!
കൊണ്ടുപോന്നാൻ മേലെരി ചെറ്റിണ്ടൽകൂടാതെകണ്ടുടൻ. 7

അപ്പോൾക്കണ്ടാൻ പെരുവിരൽക്കൊപ്പം മെയ്യുള്ളൃഷീന്ദ്രരെ
ഓരോരോ ചെത്തുപൂളോറ്റിപ്പോരുമ്പോൾ പഥി വാസവൻ; 8

പരം മെയ്യിലമർന്നയ്യോ! നിരാഹരർ തപസ്വികൾ
പശുക്കുളമ്പിൻ വെള്ളത്താൽ ക്ലേശിച്ചുഴലുമാവിധം, 9

ആര്യരെക്കണ്ടത്ഭുതമേ വീര്യോന്മത്തൻ പുരന്ദരൻ
പരിഹാസംപൂണ്ടു പോന്നൂ ലംഘിച്ചു നിരസിച്ചുടൻ.1 10

അവർ പിന്നെക്കോപമുൾക്കൊണ്ടവശം മന്യുവാണ്ടുടൻ
ആരംഭിച്ചൂ മഹാകർമ്മം പാരമിന്ദ്രഭയങ്കരം. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/119&oldid=156445" എന്ന താളിൽനിന്ന് ശേഖരിച്ചത്