താൾ:Bhashabharatham Vol1.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗുരുവാം ഭാരതമേന്തീട്ടു ഡയനംചെയ്ത1ഖേചരൻ
ഗരുഡാഖ്യാനനാ2യ് പക്ഷിവരൻ ഭുജഗഭോജനൻ. 7

പിന്നെ മെല്ലെപ്പറന്നാനങ്ങൊന്നായ് വൃക്ഷം കുലുങ്ങുവേ
പലേടവും പക്ഷിരാജൻ വിലസൽഗജകച്ഛപൻ; 8

കണ്ടീലാ ബാലഖില്യർക്കു വേണ്ടീടും രക്ഷണസ്ഥലം.
ഗന്ധമാദനശൈലത്തിൽ ചെന്നുടൻ പിന്നെയായവൻ 9

കണ്ടു തപസ്സും ചെയ്തങ്ങുൾക്കൊണ്ട കശ്യപതാതനെ.
അച്ഛനും കണ്ടിതാദ്ദിവ്യപക്ഷിവീരനെയാദരാൽ 10

തേജോവീര്യബലത്തോടം മനോവായുജവത്തോടും
ശൈലശൃംഗാകൃതിയോടും ബ്രഹ്മദണ്ഡോഗ്രമട്ടോടും, 11

അചിന്ത്യമനബിദ്ധ്യേയവിശ്വഭീഷണവൻപൊ8ടും
മഹാവീര്യത്തൊടും ഘോരരൗദ്രാഗ്നിക്കെതിർമട്ടൊടും, 12

ദേവദനവരക്ഷോദുർജ്ജയാധൃഷ്യബലത്തൊടും
അദ്രി ഭേദിക്കുവോനായിട്ടാഴി വറ്റിക്കോനുമായ്, 13

ഹന്ത! ലോക കുലുക്കീടുമന്തകപ്പടി ഘോരനായ്
വരുമായവനെക്കണ്ടു പരം കശ്യപമാമുനി 14

തൽസങ്കല്പ്പമറിഞ്ഞിട്ടു സത്സമാധാനമോതിനാൻ.
കശ്യപൻ പറഞ്ഞു
പുത്ര വേണ്ടാ സാഹസം നീയത്ര മാലില‍ പെടേണ്ടെടോ 15

ബാല, നിന്നെച്ചുട്ടിടൊല്ലാ ബാലഖില്യമഹർഷികൾ.
സൂതൻ പറഞ്ഞു
പ്രസാദിപ്പിച്ചിതുടനേ കശ്യപൻ പുത്രകാരണാൽ 16

കാളും തപശ്ശക്തിയുള്ള ബാലഖില്യുമനീന്ദ്രരെ.
കശ്യപൻ പറഞ്ഞു
മുനീന്ദ്രരേ, പ്രജാക്ഷേത്തിന്നീഗ്ഗരുഡനിങ്ങനെ 17

മഹാകർമ്മം തുടങ്ങുന്നുണ്ടീഹാനുതി നൽകുവിൻ.
സൂതൻ പറഞ്ഞു
ചൊല്ലേവം കേട്ടുടൻ ബാലഖില്യരാവും മഹർഷികൾ 18

കൊമ്പു വിട്ടു തുസ്സിന്നായിക്കൊണ്ടു പുക്കാർ ഹിമാലയം.
മുനിമാർ പോയളവുടൻ പുനരാ വിനതാസുരൻ 19

താത കശ്യപനോടായിട്ടോതീ കൊക്കത്തു കൊമ്പുമായ്.
ഗരുഡൻ പറഞ്ഞു
ഭഗവൻ, മാമരക്കൊമ്പിതെവിടെക്കൊണ്ടിടേണ്ടു ഞാൻ? 20

മനുഷ്യരില്ലാത്തൊരിടം ഭഗവാനരുളണമേ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/116&oldid=156442" എന്ന താളിൽനിന്ന് ശേഖരിച്ചത്