താൾ:Bhashabharatham Vol1.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗരുഡൻ പറഞ്ഞു
അമ്മേ, രൂപം ബ്രാഹ്മണെന്നെതെന്തു ശീലം പരാക്രമം? 8

തീപോലെരിഞ്ഞോ ശോപിപ്പതതോ സൗമ്യപ്രകാശനോ?
ഞാൻ ബ്രാഹ്മണനെയാസ്സാക്ഷാൽ ലക്ഷണാലറിയുംവിധം 9

ചോദിക്കുമെന്നോടെന്നമ്മേ, യുക്തിചേർന്നരുളണമേ!
വിനത പറഞ്ഞു
വിഴുങ്ങും ബളിശം1പോലെ നിൻ കണ്ഠത്തലിറങ്ങിയാൽ 10

തിണ്ണം കനൽപ്പടി ചുടുമുണ്ണീ,ബ്രാഹ്മണനോർക്കെടോ.
ക്രോധം പെരുക്കിലും വിപ്രവധം ചെയ്യൊല്ലൊരിക്കലും 11

ഉന്നീടും പുത്രവാത്സല്യാൽ ചന്നാൾ വിനത പിന്നെയും.
തിന്നാൽ കക്ഷൗ ദഹിക്കാതെ നിന്നാൽ ബ്രാഹ്മണനോർക്കെടോ
പിന്നെയും പുത്രവാത്സല്യാൽ ചൊന്നാൾ വിനത കേവലം.
ഭൃശം വീര്യമറിഞ്ഞിട്ടുമാശീർവ്വാദകൃതാദരം 13

പാരം പ്രീത്യാ നാഗവിപ്രകാര2മോർത്താർത്തിപൂണ്ടവൾ:
“പക്ഷങ്ങൾ തേ വായു കാക്കും പൃഷ്ഠത്തെച്ചന്ദ്രസൂര്യരും 14

ശിരസ്സു വഹ്നി കാക്കും തേ വസുക്കളുടലെങ്ങുമേ.
ഞാൻ തേ സദായ്പൊഴും പുത്ര, ശാന്തിസ്വസ്തികൾ പാർത്തുതാൻ
ഇവിടെത്തന്നെ വാണീടാം തവ നന്മ വരുംവിധം;
വഴിക്ലേശം വിനാ പോക പുത്ര, കാര്യം നടത്തുവാൻ.” 16

സൂതൻ പറഞ്ഞു
അവൻ കനിഞ്ഞമ്മ പറഞ്ഞ കേട്ടി--
ട്ടുയർന്നു വാനിൽ ചിറകും വിരുത്തി
വിശന്നുകൊണ്ടന്തകനെത്തിടുംവിധം
നിഷാദർ വാഴുന്നവിടത്തിലെത്തിനാൻ. 17

നിഷാദരെത്താനുപസംഹരിക്കുവാൻ
ഭൃശം പരക്കെപ്പൊടിപ്പാറ്റിയങ്ങവൻ
പെരുത്തു വറ്റിച്ചു കടൽക്കകം ജലം
പരം സമീപദ്രഗണം8 കുലുക്കിനാൻ. 18

ഭൃശം വിടുർത്തിപ്പെരുതാക്കിയാനനം
നിഷാദമാർഗ്ഗത്തെയടച്ചു പക്ഷിപൻ4
ഉടൻ നിഷാദാവലി വന്നടുത്തു വാ--
വിടുർത്തുനിൽക്കും ഭുജഗാശനാനനെ5 19

വിടുർന്നൊരാ വലിയൊരു വായിനുള്ളിൽ വ--
ന്നടഞ്ഞു ഭീയൊടുമവരന്നസംഖ്യമായ്

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/111&oldid=156437" എന്ന താളിൽനിന്ന് ശേഖരിച്ചത്