താൾ:Bhashabharatham Vol1.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നുറച്ഛസ്തഗിരിയിൽ ചെന്നു ചേർന്നൂ ദിവാകരൻ 10

തത്ര നിന്നു ജഗത്തൊക്കയുത്തപിപ്പിച്ചു ഭാസ്കരനാ‍.
അപ്പോൾ അ‍ദേവകളെക്കണ്ടു വിപ്രർഷികളുനർത്തിനാർ: 11

“ഇന്നർദ്ധരാത്രി സമയമൊന്നായ് സർവ്വഭയങ്കരം
വല്ലാതുണ്ടായ് വരുംമുപ്പാരെല്ലാം വെന്തു കൊടും ക്ഷയം. 12

പിന്നെദ്ദേവർഷിപരിഷ ചെന്നു കണ്ടു വിരിഞ്ചനെ
ഉണർത്തിനാ' രെന്തു ദാഹമണയുപാടിതിങ്ങനെ?13

അർക്കനെക്കാൺമതലുണ്ടീങ്ങുഗ്രമാം ദാഹമോ പരം
ഹന്ത! സൂര്യോദയം വന്നാലെന്തെല്ലാം വന്നുക്കൂടുമോ?” 4

പിതാമഹൻ പറഞ്ഞു
ഇതാ വിശ്വം ദഹിക്കുമ്മാറുതിപ്പാൻ ഭാവമുണ്ടിനൻ2
കാണുമാറാകിലീ ലോകം ന്യൂനം ഭസ്മീകരിക്കുമേ; 15

അതിന്നു മറുകൈ മുൻകണ്ടതിരിപ്പുണ്ടതാനുമേ,
പരം കശ്യപജൻ ധീമാനരുണൻ പുരുവിശ്രുതൻ 16

നൽക്കാന്തിമാൻ മഹാകായൻ നിൽക്കുകർക്കന്റെ മുൻപിലായ്.
സാരാത്ഥ്യവും ചെയ്തു തേജോഭാരവും സംഹരിക്കുമേ 17

സ്വസ്തിയാമെങ്കിലോ ലോകങ്ങൾക്കും ദേവർഷികൾക്കുമേ.
പ്രമതി പറഞ്ഞു
അഥ ബ്രഹ്മാവാജ്ഞനയാൽ ചെന്നിതരുണൻ വിധിയാംവിധം 18

അരുണാവരണ3ത്തോടും പരം സൂര്യനുദിച്ചുതേ.
ചൊന്നേൻ നിന്നോടു ഞാൻ സൂര്യൻ മന്യുപൂണ്ടതുമങ്ങനെ 19

സ്വൈര്യം ദിനേശനരുണൻ സാരത്ഥ്യം പൂണ്ടുകൊണ്ടതും;
പരം മുൻ ചോദ്യവഴിയായ് പറയാം കഥ കേൾക്കെടോ. 20

25. സൗപർണ്ണം--കദ്രുവിന്റെ ഇന്ദ്രസ്തുതി

തന്നെയും മക്കളേയും ഒരു ദിക്കിലെത്തിക്കണമെന്ന് കദ്രു ഒരിക്കൽ വിനതയോടുപറയുന്നു. വിനതയുടെ വാക്കനുസരിച്ച് ഗരുഡൻ സർപ്പങ്ങളെ ചുമക്കുന്നു. ഗരുഡൻ ആകാശത്തിലേക്കു പൊങ്ങിയപ്പോൾ ഉഗരമായ സൂര്യരശ്മിയേറ്റു മക്കൾവിഷമിക്കുന്നതുകണ്ട് കദ്രു ഇന്ദ്രനെ സ്തുതിച്ചു് മക്കളെ രക്ഷിക്കാൻ അപേക്ഷിക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെക്കാമഗനാപ്പക്ഷിയുന്നിദ്രബലവീര്യവാൻ
ചെന്നെത്തി തന്നമ്മ വാണീടുന്ന ദിക്കാം കടൽക്കരെ.
പന്തയത്തിൽ തോറ്റു സങ്കടാന്ധനായ് വിനത സ്വയം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/106&oldid=156432" എന്ന താളിൽനിന്ന് ശേഖരിച്ചത്