ഭാഷാചമ്പുക്കൾ
ഗതിമുട്ടിപ്പോകുന്നു. ഇതുപോലെ വേറെയും പല ഉദാഹരണങ്ങളുണ്ടു്. ഇനി രാമായണചമ്പൂകാരൻ ഇതരഗ്രന്ഥങ്ങളിലേ സംസ്കൃതപദ്യങ്ങൾ മണിപ്രവാളത്തിൽ പരാവർത്തനം ചെയ്തിട്ടുള്ളതിനുള്ളതിനു ചില ദൃഷ്ടാന്തങ്ങൾ കാണിക്കാം. <poem>"മധുകൈടഭദാനവേന്ദ്രമേദഃ-
പ്ലവവിസ്രാ, വിഷമൈവ മേദിനീയം അധിവാസ്യ യദി സ്വകൈര്യയശോഭി- ശ്ചിരമേനാമുപഭുഞ്ജതേ നരേന്ദ്രാഃ."
എന്ന അനർഘരാഘവപദ്യം പട്ടാഭിഷേകപ്രബന്ധത്തിൽ
"ഒന്നുണ്ടങ്ങോർത്തിരിക്കേണ്ടതു സദസി ഭവാൻ
ദാനവന്മാരെ മുന്നം
കൊന്നന്നപ്പണ്യപുംസാം പുനരപി രചിതാ
മേദസാ മേദിനീയം ;
അന്നന്നാത്മീയകീർത്ത്യാ പരിമളമിടകൂ-
ട്ടീടിലേനാം തുലോം നാൾ
നന്നെന്നും ചൊല്ലി നന്നായ് ന്യതമനുഭവി-
ക്കായ് വരും ക്ഷത്രിയാണാം."
എന്നുതർജ്ജമചെയ്തിരിക്കുന്നു. മൂലശ്ലോകംകൂടി പ്രബന്ധത്തിൽ ഉദ്ധരിച്ചു കാണുന്നതു് പിൻകാലത്തു ജീവിച്ചിരുന്ന വല്ലവരുടേയും ഹസ്തലാഘവമായിരിക്കണമെന്നേ കരുതേണ്ടതുള്ളൂ.
70

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.