ഭാഷാചമ്പുക്കൾ
8.സുംഭൻ ദേവിയോട്-
"ചൊല്ലാമിക്കോപ്പു ശൗര്യത്തിനു ബത! മതിയ-
ല്ലാശ്രയിച്ചന്യദീയാ-
മുല്ലാസം പൂണ്ട ശക്തിം ചില മിടമ നടി-
ച്ചുദ്ധതാ യുധ്യസേ നീ;
വല്ലാതേ ഡംഭുകാട്ടി ക്വചന ഞെളികയെ-
ന്നി പ്രവീരേഷു നീ താൻ
ചൊ,ല്ലാരെക്കൊന്നൊടുക്കീ സമിതി? നിയതമു-
ച്ഛിഷ്ടമേ ലബ്ധമോർത്താൽ." (19)
എന്നും മറ്റുമാണ് ആ അഹങ്കാരിയുടെ വീരവാദം. അതിനു ദേവി
"എന്നാൽ നില്ക്കങ്ങതെല്ലാം ബലമിതപരമ-
ല്ലെൻ വിഭൂതിസ്വരൂപം
തന്നേ, കാണെങ്കിലെല്ലാമിതു വപുഷി ലയി-
ക്കുന്നതിങ്ങസ്മദിയേ ;
സന്നധദ്ധാ സാഹമേകാ ; സുഭടസദൃശമാം
ദ്വന്ദ്വയുദ്ധാർത്ഥമിപ്പോൾ
നന്നായ്ക്കോപ്പിട്ടുറച്ചെന്നൊടു മുതിരുക ; നിൻ
പ്രാണഹാരീ ശരോയം." (20)
എന്നു സന്ദർഭോചിതമായ മറുപടി അരുളിച്ചെയ്യുന്നു.
9. "എട്ടാശാന്തം വിളങ്ങീ ; സുരമുനികൾ മുദാ
മേല്ക്കുമേൽക്കൈവണങ്ങീ ;
372

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.