ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എട്ടാമധ്യായം
അരയാലിലയോടിണങ്ങുദാരോ-
ദരരാജന്നവരോമരാജിരമ്യാം ;
സ്മരവീരവിഹാരവാപിപോലേ
മരുവും നാഭിഗഭീരിവാഭിരാമാം ; (16)
ഇനി നൽവരവെന്നറിഞ്ഞു കൊഞ്ചീ-
ടിന കാഞ്ചീവിലസന്നിതംബബിംബാ ;
മദമേന്തി മണംതുളുമ്പി മാഴ്കീ-
ടിന മാതങ്ഗമഹേന്ദ്രമന്ദയാനാം ; (17)
അക്ഷാന്ത്യാ നിന്നുകൂടി ക്വണനപരമരാ-
ളേന്ദ്രനാദം കലമ്പും
തൃക്കാല്ക്കൽപ്പൊൻചിലമ്പിന്നൊലി ചെവികുളിരെ-
പ്പെയ്തു മെല്ലെച്ചരന്തീം ;
മുഖ്യാം മാലാമതല്ലീം മധുരസവിലും-
ന്മത്തഭൃങ്ഗീപരീതാം
കൈക്കൊണ്ടാനമ്രഗാത്രീം പരമശിവവധൂം
വിശ്വലോകസ്സിഷേവേ." (18)
എന്തൊരു അശ്രുതചരമായ വാങ് മാധുർയ്യമാണു് ഈ പദ്യങ്ങളിൽ കളിയാടുന്നത് ! 'മതുതഞ്ചിന' ഇത്യാദിവസന്തമാലികാപദ്യങ്ങളും ഉത്തരരാമായണപ്രബന്ധത്തിലേ 'പരിമളമഴപെയ്ത് ' തുടങ്ങിയുള്ള പുഷ്പിതാഗ്രാപദ്യങ്ങളും ഏകയോനിപ്രസൂതങ്ങളെന്നുതന്നെയാണു് തോന്നുന്നത്.
351
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.