ഭാഷാചമ്പുക്കൾ
താവും ദിവ്യതരങ്ഗിണീപരിചയം
കൊണ്ടുള്ളതിൽക്കാളുമേ
കൈവന്നൂ തവ സങ്ഗമേ ഹിമവതോ
മഹാത്മ്യഗംഭീരിമാ . ( 9 )
അത്യന്തമാർദ്ദവപുഷാ വപുഷാ തദാനീം
തത്താദൃശം വ്രതമിയന്നതു ഞാനറിഞ്ഞേൻ ,
ചിത്രം വിരിഞ്ഞ കനകാംബുരുഹേണ നേരേ
മദ്ധ്യേദിനം കുടപിടിച്ചരുളുന്നപോലേ ." ( 1 0 )
8 . ശിവൻ ഭർത്താവാകുവാനാണു് തപസ്സെന്നറിഞ്ഞപ്പോൾ വടു ആ മനോരഥത്തെ പുച്ഛിക്കുന്നതു് -
" എന്നേ കഷ്ടം കുലാദ്രിപ്രവരസുകൃതസാ -
ഫല്യവൈപുല്യലീലാ -
വിന്യാസോല്ലാസമേ , നിൻ തൊഴിലിതു തരമ -
ല്ലോർത്തുകാണും ദശായാം ;
അന്യാസാം വീടുതോറും ഗിരിശനു വശമാ -
യീടിനാൽപ്പിച്ചപൂവാൻ
പിന്നാലേ പായുമാറോ നിനവു തവ പരീ -
ഹാസപാത്രീകൃതാങ്ഗ്യാഃ ? ( 1 1 )
വിഷവിദ്യ പഠിച്ചു വേണമിന്നീ
വിഷമിച്ചും തവ കാംക്ഷിതം വിധാതും :
വൃഷകേതുകരഗ്രഹേ മലർത്തേൻ -
മൊഴി , പക്ഷേ ഭുജഗം കടിക്കുമല്ലോ . ( 1 2 )
344
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.