എട്ടാമധ്യായം
"ഇന്ദ്രാണി, കിം തവ പുരന്ദരമന്ദിരേ കേ-
ളിന്ദീവരാക്ഷി,മതിയുണ്ടു കഴിഞ്ഞതെല്ലാം ;
എന്തോന്നു ചെയ് വതിനിയെന്നു നിരൂപണീയം ;
മന്ദാരമന്ദഹസിതേ, ഗൃഹമേവ യായാഃ." (28)
എന്നു സമുചിതമായ ഉപദേശം നല്കി. ഇങ്ങനെയായപ്പോൾ ദേവസ്ത്രീകൾ എല്ലാവരുംകൂടി ലക്ഷ്മിഭഗവതിയോടു തങ്ങളുടെ സങ്കടം ഉണർത്തിക്കുകയും കരുണാകുലയായ ആ ദേവി അവരോടു ഹിമവൽപർവതത്തിൽ ചെന്നു പാർവതീദേവിയെ വന്ദിക്കുവാൻ അരുളിച്ചെയ്യുകയും ചെയ്തു.അവർ അതുപോലെ ചെയ്തു ദേവിയെ സന്ദർശിച്ചു് ,
"ജാതിക്കു വന്നൊരുസുഖം കളയേണമേ നീ;
സാധിക്കുമിത്തൊഴിൽ നിനക്കു നിനയ്ക്കില്ലെന്നു;
നീ ധിക്കരിക്കരുതു ദുഷ്കരമെന്നു മത്വാ;
നീതിക്കു ചേർന്ന വഴി നന്നു; ഫലിക്കുമല്ലോ." (29)
എന്നറിയിച്ചു . ആ വാക്കുകേട്ടു് "അലമിഹ ബഹുവാക്യൈരേതദർത്ഥം യതിഷ്യേ ഫലസമുദയമോർത്താലീശ്വരാ ധീനമല്ലോ" എന്നു പറഞ്ഞു ദേവി അവർക്കു സാന്ത്വനം നല്കി . ചമ്പുവിലേ ഒടുവിലത്തേ ശ്ലോകമാണു് താഴെ ചേർക്കുന്നതു്.
"ഇത്ഥം കേട്ടു മിതം ഗഭീരമഗജാ-
വാക്യം തെളിഞ്ഞൂ തുലോം
ചിത്തം നാകമൃഗീദൃശാമതിചിരാ-
ന്മോദം വിളഞ്ഞൂ തുലോം;
337
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.