ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എട്ടാമധ്യായം നിലവിളിയോ കേളുലകു നശിച്ചൂ ; കാലം കലിയുഗമെന്നു വയോധികർ മുറയിട്ടൊക്കെഗ്ഘോഷംകൊണ്ടൂ ; പശുമൃഗപക്ഷികളൊക്കെവെരിണ്ടൂ മുനിജനമാരും വല്ലീലേതും, മുറവിളിയായീ ഭുവനത്രിതയം."
കാമദേവന്റെ നിർയ്യാണാനന്തരം ലോകത്തിനു വന്ന പ്രണയശൂന്യമായ അവസ്ഥ കവി പല അന്യാദൃശങ്ങളായ കല്പനകളും പ്രയോഗിച്ചു വർണ്ണിക്കുന്നതാണു് ഈ ചമ്പുവിൽ സർവോപരി വിശ്വവിസ്മാപകമായി വിദ്യോതിക്കുന്നതു്. ആ സന്ദർഭത്തിൽനിന്നു ചില പദ്യങ്ങൾ പകർത്താതെ പുരോഗമനം ചെയ്യുവാൻ ഒരു സഹൃദയനും സാധിക്കുന്നതല്ല.
"താലിപ്പെണ്ണുങ്ങളെല്ലാം മെഴുമെഴ മഴല-
ക്കണ്ണുമായമ്പരന്ന-
പ്പീലിപ്പൂഞ്ചായൽ തൂക്കിപ്പെരുവഴിനടുവേ
തങ്ങളേ പോയ് ത്തുടങ്ങീ ;
ചീലിപ്പീലിലൊട്ടുമേ തൂമുറുവൽ നെറിവരൂ-
ത്തീടുവാനാടകൊൾവീ-
ലോലക്കം ചേർന്നൊരൂഷത്വവുമൊരുപൊഴുതു-
ണ്ടായതില്ലങ്ഗഭാജാം." (19)
"മൂഢാനാം പാഠകാനാമുടുപുടവ നശി-
ച്ചൂ ; വശിപ്പീല വാചാ
കോടക്കാർവേണിമാർ മാന്മഥകരണവിധൌ
മാനസം മാനഭാജാം ;
333
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.