എട്ടാമധ്യായം വത്തിലെ ചില ശ്ലോകങ്ങൾ കവി ഉദ്ധരിക്കുന്നുണ്ടെങ്കിലും അവയിൽ ഒന്നിനെയെങ്കിലും മണിപ്രവാളത്തിൽ പരാവർത്തനം ചെയ്യുന്നതിനു് ഒരുങ്ങുന്നില്ല. ഇനി ഈ പ്രബന്ധപീയൂഷത്തെ നമുക്കു് ഒട്ടൊന്നു് ആസ്വദിക്കാം. ആദ്യമായി കവി കാമദേവന്റെ രാജാധാനിയെ വർണ്ണിക്കുന്നു. ആ ഘട്ടത്തിൽനിന്നു ചില ശ്ലോകങ്ങളും ഗദ്യത്തിലേ ഒരംശവും ചുവടെ ചേർക്കുന്നു.
"കർപ്പൂരക്കളിമുററ,മുല്പലദലാസ്താരം,നിലാമുററ,മ-
പ്പൊൽപ്പൂമണ്ഡപ,മഞ്ജനക്കളിനിലം,സൌഭാഗ്യ-
[ദീക്ഷാഗൃഹം,
ശില്പംചേർന്ന വിശാലശാല,കലഹപ്പൊന്മാടമെന്നി -
[ങ്ങനേ
കല്പിച്ചെത്ര മനോഹരം ഭവനവിന്യാസം മനോജാ
[ലയേ." (1)
"വാത്സ്യായനക്കളരീ, കോകിലഗീതിശാലാ,
വാർത്താർചരങ്ങൾപണിചെയ്ത രഹസ്യരംഗം,
പേർത്തും മധുവ്രതകുലം മുരളും മണിക്കെ-
ട്ടാസ്ഥാനമണ്ഡപമഹോ, നയനാഭിരാമം. (2)
ഹേമാംഭോജവനീ മനോഹരതരാ
കുത്രാപി, നീലോല്പല-
ശ്യാമാ വാപി പരത്ര, കുത്രചിദിളം-
പൂങ്കേതകീകാനനം,
323
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.