ഭാഷാചന്വുക്കൾ
നാകാധീശൻ വിഷണ്ണാം പ്രിയതമയെ രണേ
സാർന്ത്വയന്ന ദ്രിശൃങ്ഗ-
വ്യാഘാതോന്നിദ്രുധാരം വിരവൊടു ശതധാ-
രം ദധൌ ഘോരഘോരം." (8)
ഇന്ദ്രാണിക്കും സത്യ ഭാമയ്ക്കും തമ്മിലുണ്ടായ വാക്കലഹം- കഥയിലേ ഈ ഭാഗം കവി നിരതിശയമായ മനോധർമ്മവിലാസത്തോടുകൂടി വർണ്ണിക്കുന്നു. "പാരിജാതവൃക്ഷം മോഷ്ടിക്കുവാൻ വന്നതു മരിക്കുവാൻ മറെറാരു മാർഗ്ഗം കാണാഞ്ഞിട്ടാണോ?' എന്നു് ഇന്ദ്രാണി ചോദിച്ചതിനു് അതിന്റെ ഹരണത്തിനു് ഒരുങ്ങുന്നതു് ഇന്ദ്രമാതാവിന്റെ കുണ്ഡലം മോഷ്ടിച്ച നരകാസുരനെ കൊന്ന തന്റെ പ്രാണനാഥനാണെന്നും "ആയിരം കണ്ണുലാവും ഭങ്ഗിക്കാരന്നിതിന്നുണ്ടൊരു പരിഭവമെന്നാകിൽ വന്നാലുമങ്കേ" എന്നും ഭാമ പറയുന്നു. തടുത്താൽ "വിണ്ണോർക്കു വേറാമമരാഭിധാനം" അതായതു് ദേവന്മാർക്കു് അമരസംജ്ഞ കൈ വെടിയേണ്ടിവരുമെന്നും ആ മനസ്വിനി ഇന്ദ്രാണിയെ ഭയപ്പെടുത്തുവാൻ ഉദ്യമിക്കുന്നു .അപ്പോൾ ആ ദേവി "അച്യുതന്നമ്മോഘാർത്ഥത്വം വരുന്നു,ണ്ടമരരമരരാകെന്നതേ വന്നുകൂടൂ' അതായതു് അച്യുതനാണു്ച്യുതിവരുവാൻ പോകുന്നതെന്നു സൂചിപ്പിക്കുന്നു.ഭാമയേക്കാൾ ശ്രീകൃഷ്ണനു രുക് മിണിയിലാണു് പ്രേമമെന്നു് ഇന്ദ്രാണി നിർദ്ദേശിച്ചപ്പോൾ ഭാമ "ഗർവിക്കേണ്ടാ ശചീ നീ ശതമഖനു ഘന പ്രേമമാധുർയ്യമൂദ്രാസർവസ്വം നീയുമല്ലങ്ങതു പറകിലഹ
294

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.