ഭാഷാചമ്പുക്കൾ
ഈ പദ്യത്തിന്റെ ഉത്തരാർദ്ധത്തിലേ ശയ്യാസുഖം വാചാ മഗോചരമായിരിക്കുന്നു. നാരായണീയത്തിലേ
"താവുന്ന കൌസ്തുഭമഹാമണികൊണ്ടുമയ്യാ
ശ്രീവത്സമാം മറുവുകൊണ്ടുമുദൂഢശോഭം
ആവിർഭവൽബഹളസൌരഭവൈജയന്തീ-
ലാവണ്യധോരണികൾകൊണ്ടുമുദൂഢശോഭം."
എന്ന പദ്യം ഇതിന്റെ ക്ഷീണമായ ഒരനുകരണമാണു്.
4.ഇന്ദ്രാണിയുടെ കോപം-
"രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണി-
ച്ചോരിവാ, ചില്ലിവല്ലീ-
വേഷം മറെറാന്നു മറെറാന്നതു കൊടുമകല-
ർന്നൊന്നു കോടിക്കുലഞ്ഞു ;
ദ്വേഷം പീതാംബരപ്രേയസിയൊടിയലുമ-
ന്നേരമന്നാകയോഷാ-
ഭൂഷാമാലാകടാക്ഷം വലരിപുവദനം
പാർത്തു പേർത്തും ചുവന്നു." (4)
5. ഇന്ദ്രാണിയുടെ സസംഭ്രമമായ പ്രയാണം-
"ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ
കമ്രഘർമ്മാംബുപൂരം
തേടുന്നൂ ; ചായൽ ചായുന്നിതു ;പുനരഴിയു-
ന്നൂ ബലാൽ നീവിബന്ധം ;
292
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.