ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇരുന്നൂറ്റിഅറുപ്പത്തി ഏഴ്
"നവീനശ്രുതി" എന്ന പാഠം ശുദ്ധമാണെന്നു തോന്നുന്നില്ല. ഭാഗവതകഥയിൽനിന്നു കവി യാതൊരു ഭേദവും വരുത്തീട്ടില്ല. മാതൃക കാണിക്കുവാൻ മൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം. 1. ചന്ദ്രോദയം- " മുഖ്യാനാം താരകാണാമിനിയ പടലികാ യാമിനീകാമിനീനാം ചൊൽക്കൊണ്ടീടുന്ന ഹാരാവലിരിവ നിതരാ- മംബരാന്തേ വിളങ്ങി: അക്ഷീണത്മാ കലാനയകനമൃതരസം പെയ്യുമോരോ കരംകൊ- ണ്ടുൾക്കൊമ്പിൽ പ്രമോദം നിഖിലതനുഭൃതാം നല്കിനാൻ മേല്ക്കുമേലേ. " 2. വൃന്ദാവനത്തിലെ വൃക്ഷങ്ങൽ- "ആരോമൽക്കേശവൻതൻ മധുരിമതികളും വേണുഗീതപ്രഭാവാൽ വാരാർന്നനന്ദമൂർച്ഛാം തടവുമൊരുലതാ- പാദപാനാം കദംബം വാരംവാരം പ്രസൂനാങ്കുരപുളകമണി- ഞ്ഞങ്ഗമെങ്ങും മധുളീ- ധാരാബാഷ്പങ്ങളും പെയ്തതടവിൽ വിലസീ
നിശ്ചലാനമ്രശാഖം. "
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.