ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇവണ്ണമൊരിടത്തുമേ കിമപി രത്നമാലോകിതും
ന നാമുപലഭാമഹേ; ജയതീ വീരതാ മാന്മഥീ." (1)
2. നായകയെക്കണ്ടു നായകന്റെ വിചാരം-
"ശൃങ്ഗാരചന്ദ്രിക മനോഭവമൂലവിദ്യാ- സങ്കേതഭൂമി കിമിയം കമലായതാക്ഷീ? ശങ്കേ മഹോത്സവവിലാസസമാഗതാം താം ഭൃങ്ഗാങ്ഗനാമിവ വസന്തവിഭൂതിലോലാം."
3. നായികയും നായനും-
"അന്നേരം കാമതന്ത്രപ്രകരണനിപുണൌ കോമളൌ തൈലസേകൈ രന്യോന്യം മെയ് കുളുർപ്പിച്ചിരുവിമരികേ ചേര്ന്നുനില്ക്കും ദശായാം തന്നെത്തന്നെ നിഴൽക്കൊണ്ടതു തരുണതനൌ നൂനമന്യേതി മത്വാ കന്നക്കണ്ണാൾ വശംകെട്ടഴകെട്ടു കലഹി- ച്ചീടുമാറുണ്ടകാണ്ഡേ."
4. നായകൻ നായികയോട്
"മാനേലുംകണ്ണി, മാന്താർചരജയവിരുതേ, മാനിനീരത്നമേ, മൽ- പ്രാണാധീശേ, മനോമോഹനതനുലതികേ,
മങ്ഗലാവാസഭൂമേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.