ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗൌരീവക്ഷോജപുണ്യോദയപരിമളമേ,
ഭക്തലോകർക്കുവേണ്ടി സ്വൈരം ദാസ്യക്രിയയ്ക്കും പരമൊരു മടിയി- ല്ലാത കാരുണ്യരാശേ, നേരത്താതോരു നിന്നെത്തെളിവിനോടിഹ കാ- ണ്മാനകപ്പെട്ടതോർക്കു- ന്നേരം മത്ഭാഗ്യമത്രേ; കരുതുമളവു നാ- മാശ്രവാസ്താവകീനാഃ." (6) ഗദ്യങ്ങൾ:ഉഷയുടെ സൌന്ദർയ്യവർണ്ണനത്തിൽനിന്ന്- ' നിഖിലയവതിവംശമുക്താമണിക്കു് 'എന്നാരംഭിക്കുന്ന ഉഷാസൌന്ദർയ്യവർണ്ണനാത്മകമായ ഗദ്യത്തിന്റെ വിശ്വാതിശായിയായ രാമണീയകത്തെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ.അതിൽനിന്ന് ഏതാനും ചില വരികൾ മാത്രം ാഴെച്ചേർക്കാം.
'നിഖിലയുവതിവംശമുക്താമണിക്കിത്രിലോകീമഹേളാലലാടാന്തരേ കാന്തിചിന്തുന്ന പുത്തൻനറും ചിത്രകത്തിന്നു, പൊൽത്താർചരക്ഷോണീപാലേന്ദ്രദോർഗ്ഗർവസർവസ്വവായ്പിന്നു,സൌന്ദർയ്യപീയൂഷപാഥോധിമധ്യേ കളിച്ചടുമബ്ബാലകല്ലോലമാലയ്ക്കു, ബാലാശിഖാമഞ്ജരിക്കങ്ങനേബാണപുത്രിക്കു വാച്ചോരു താരുണ്യലക്ഷ്മീവിലാസങ്ങൾ പൊന്നങ്ങിണങ്ങും ദശായാമഹോ വിസ്മയം വിസ്മയം പൂവൽമെയ് വിഭ്രമാഡംബരം. കണ്ടിയോടെത്തി വാർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.