ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ധർമ്മാത്മാ ധർമ്മജനാ സഹ മധുപുരിണാ
രാജസൂയവസാനേ ഭീമാദ്യൈസ്സോദരൈശ്ച ദ്രുപദതനയനാ ചോപവിഷ്ടോ വിരജേ. 2. ദുർയ്യോധന്റെ പരിഭ്രമം-
ജലഭ്രന്ത്യാ ഭവ്യൻ കുരുപതി കരംകൊണ്ടു വസനം ചുരിക്കിക്കൊണ്ടഗ്രേ കഥമപി നടന്നാൻ മണിതലേ; സഥലഭ്രാന്ത്യാ തോയം പെരുകിന നെടുങ്കേണി 1 യിലുടൻ പതിച്ചാനാകണ്ഠം; മുഴുകിയൊഴുകിച്ചെന്നു കയറീ, (2)
വീരാളിപ്പട്ടു മുക്കി സ്ഫുടമുടലിണി- ഞ്ഞോരു മാലേയപങ്കം സൌരഭ്യദ്രവ്യമെല്ലാം കഴുകി മുഴുകിവ- ന്നീടെഴും വ്രീളയോടെ നേരെ കൌരവ്യവീരൻവരവതു വിരവിൻ- ക്കണ്ടഹോവ ഭീമസേനൻ പാരാതെ പാണിരണ്ടും തുടയിലുടനടി- ച്ചാർത്തു കൊട്ടിച്ചിരിച്ചാൻ.
ചിരിച്ചപ്പോൾ പാഞ്ചാലീ മുലയിണകുലുങ്ങെ പ്രകടിതം ; മറച്ചപ്പോൾ പാണിഭ്യാം വദനകമലം ചാരുവദനാ; തിരിച്ചാന്നേരം കുരുപതി മഹാകോപകലിഷൻവൻ;
ധരിച്ചാനുള്ളത്തിപ്പരുഷതരവൈരാനലശിഖാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.