ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
രെന്ന തോന്നീട്ടായിരിക്കാം പശ്ചാൽകാലികന്മാരായ കവീകൾ ശ്രവണത്തിന്റെ സ്ഥാനത്തു സ്തനത്തെ വിന്യസിച്ചതു്.
പുനത്തിന്റെ രാവണൻ. പുനത്തിന്റെ രാവണനും നല്ല ഫലിതക്കാരനാണു്. ഉദ്യാനപ്രവേശഘട്ടത്തിൽ ആ രാക്ഷസാധിപതി സീതയോടു് ഇങ്ങനെ പറയുന്നു :-
<poem>"മുണ്ടീ നെട്ടന്നു നെട്ടീ പുനരഴകിയലും
മുണ്ടനയ്യോഃ തടിച്ചി- ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി- ച്ചിക്കൊരോ പൊണ്ണരുണ്ടാം; കണ്ടാലോകതവന്നങ്ങൊരു തരുണി മഹാ- സുന്ദരീ; സുന്ദരന്ന- കണ്ടാലാകാത നാരീ; പരിചിനോടു വയോ- വർണ്ണമീവണ്ണമല്ലോ. പുംസോ നൂറു വയസ്സവൾക്കു പതിനാ- റെങ്കിൽപ്പൊരുന്നാ; നടേ തസ്യാ നൂറുവയസ്സവന്നു പതിനാറെങ്കിൽ പ്രമാദം തുലോം; രാത്രൌ ചെന്നു രമിപ്പതിന്നു ജരഠാ- മുത്ഥാപ്യ പോയമ്മിമേൽ- ത്താംബുലത്തെയരച്ചു മുക്കുടികടി. പ്പിക്കും നരേഭ്യോ നമഃ."
123
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.