ഭാഷാചമ്പുക്കൾ
<poem> ഭീരുശ്രേഷ്ഠം ഭവാനെക്കുഹചന ഗുഹയിൽ-
പ്പുക്കൊളിപ്പിച്ചതോ? മ-
ററാരബ്ധം മാനവങ്കൽക്കഥമിഹ ബഹുമാ-
നോദയം മാനസേ തേ?" (10)
9. ഹതബോധയായ സീത ലക്ഷ്മണനോടു്-
"പ്രാപീ! പാണ്ഡിത്യമുദ്രാപ്രകടനപടുവായ്
നിന്നു വാദിച്ചു കാല-
ക്ഷേപം ചെയ്യുന്നതിന്നുകൊണ്ടൊരു പൊരുൾ; തരമ-
ല്ലേതുമക്കോപ്പിനീ ഞാൻ;
ലോഭിക്കുന്നീല ചെറ്റെന്നെയുമിനി, മതി, യെൻ
ജീവനാഥൻ മരിച്ചാൽ
നീ പോൽ നക്തഞ്ചരൻപോലൊരുവനൊടുമെനി-
ക്കിന്നു വേണ്ടാ വിനോദം." (11)
10. ശ്രീരാമന്റെ വിരഹതാപം-
"നൽക്കൊണ്ടൽച്ചാർത്തു കണാമുപരി, പരിലസിൽ-
കന്ദളാ ഭൂതധാത്രീ,
ദിക്കെങ്ങും പാടിയാടും മയിൽനിരകൾ, തണു-
ത്തോരു തൈത്തെന്നൽതാനും;
ഉൽകണ്ഠാവേഗശാലീ വിരഹവിപദി ഞാ-
നേതുദിക്കിങ്കലയ്യോ!
വയ്ക്കേണ്ടൂ ഹന്ത! മൽക്കണ്ണുകൾ? ജനകസുതേ,
ദേവി, ഹാഹാ! ഹതോഹം." (12)
98
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.