170 പാതാളത്തിലും, ഭുമിയിലും, ആകാശത്തിലും, കടലിലും, പർവ്വതത്തി ലും എന്റെ ഗതിക്കു ഭംഗമില്ല.”എന്ന ങ്ങിനെ അവരിൽ ഓരോരു ത്തരും വീരവാദംപറഞ്ഞുകൊണ്ടു് അതതുദിക്കിലേക്കു യാത്രചെയ്തു. വാനരസേനക്കു കുറിച്ചുകൊടുത്ത അവധി പ്രതീക്ഷിച്ചുകൊണ്ടു ശ്രീ രാഘവൻ ലക്ഷ്മണനോടുക്രുടെ പ്രസ്രവണപർവ്വതത്തിലും വസിച്ച.
സർഗ്ഗം-46 വാനരന്മാരെ അതതു ദിക്കിലേക്കു യാത്രയായശേഷം
ശ്രീരഘവൻ സുഗ്രീവനോടിങ്ങിനെ ചോദച്ചു. " ഹേ! സുഗ്രീവ! അങ്ങയ്ക്കു' ഈ ഭ്രമണ്ഡലം മുഴവൻ അഠിവാൻ ഇടയായരെങ്ങി നെ?"ഇതിന്നുത്തരമായി സുഗ്രീവൻ വിനയപുരസ്സരം ഇപ്രകാരം വചിച്ചു . " ഹേ! നരഷർഭ! എല്ലാം ഞാൻ വിസ്തരിച്ചു പറയന്നു ണ്ട്. നിന്തിരുവടി കേട്ടുകൊൾക. ദുന്ദുഭിയുടെ ആദ്യപുത്രനായ മായാവി ഒരിയ്ക്കുൽ ബാലിയുമായി നേരിട്ടകഥ ഞാൻ നിന്തിരുവടി യോടു പറഞ്ഞിട്ടുണ്ടല്ലൊ. ബലശാലിയായ ബാലിയെ ഭയന്നു മഹിഷരൂപിയായ ആ ദാനവൻ പാഞ്ഞു മലയപർവ്വതത്തിലുള്ള ഒരു ഗുഹയിൽ ചെന്നൊളിച്ചു. എന്നെ ആ വിലദ്വാരത്തുതന്നെ നില്ക്കുവാൻ എല്പിച്ചു് ഹരീശ്വരനായ ബാലി അവനെ നിഗ്രഹി പ്പാനായി ആ ഗുഹക്കകത്തു പ്രവേശിച്ചു. ഈ പ്രകാരം ഒരു സംവ ത്സരക്കാലം ഞാൻ അവിടെത്തന്നെ നിന്നുകൊണ്ടിരുന്നു. ബാലി തിരിച്ചു പോന്നില്ല. വീണ്ടും കുറേനാൾ ചെന്നപ്പോൾ ഒരു ദിവസം ആ ബിലം മുഴുവൻ രക്തത്താൽ നിറഞ്ഞുകണ്ടു. ബിലം നിറഞ്ഞു ശോണിതം പുറത്തേക്കും പ്രവഹിച്ചു. ഇതു കണ്ടു ഭ്രാതൃശോകത്താ ൽ എന്റെ ഹൃദയം പ്രറ്യഥിതമായി. ജ്യേഷ്ഠൻ അഭിഹതനാ യെന്നുതന്നെ ഞാൻ തീർച്ചയാക്കി.ഇനി ഏതുകൊണ്ടും മഹിഷം പുറത്തുവരാതെ ആ ഗുഹക്കകത്തുതന്നെ കിടന്നു ചാകട്ടെ എന്നു നിവാരിച്ചു ഞാൻ പർവ്വതതുല്യമയൊരു ശിലകൊണ്ടു ഗുഹാമുഖം
അടച്ചു ദ്രേമാക്കി. ജീവിതത്തിൽ തീരെ നിരായോടുക്കുടെ ഞാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.