താൾ:BhashaSasthram.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാശാസ്ത്രം പോകുന്നതുകൊണ്ടും അവയുടെ ഉൽപത്തിയൊ തനതായ തമൊ അറിയാൻ സാധ്യമല്ലാത്തതുകൊണ്ടും ഈ വംശം ഒന്നാകെ വൈകതകക്ഷ്യയിൽ എത്തിയിരിക്കുന്നതായി ണാം. ഇതു മൗലികശബ്ദങ്ങളെ വിട്ടു പിന്നീടുണ്ടായ സം തം, ഗ്രീക്ക്, ലാറ്റിൻ, ഗോത്തിൽ എന്നിവയിലും സ്പഷ്ടമായി കാണുന്ന ധമ്മമാണ്. ഉച്ചാരപരിണാമങ്ങളുടെ അതിവ്യാ മൂലം ഇവയിൽ ചിലടത്തു ധാതപ്രത്യയങ്ങളെ തിരിച്ചറി യാൻ പണ്ഡിതന്മാക്കുപോലും അസാധ്യമായി തീർന്നിരിക്കുന്നു. ആകയാൽ നിർദ്ദിഷ്ടഭാഷകൾ ഈ കക്ഷ്യയിൽത്തന്നെ ഉപഗ്ര ലിതാവസ്ഥയാണ് അർഹിക്കുന്നതു്. ഇനി ഏതദ്വംശജാതങ്ങളായ ഇദാനീന്തനഭാഷകളാവ ട്ട അപരിമിതമായ ഉച്ചാരപരിവർത്തനങ്ങളാൽ തേമാനം സംഭവിച്ച പ്രത്യയാംശങ്ങൾ ഒട്ടൊക്കെവെടിഞ്ഞു തൽ സ്ഥാനത്തും ഉപസനിപാതങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ടു പ്രാ യേണ അപഗ്രഥിത(Analytic)പദം ആരോഹിക്കുന്നു. മൗലിക മായുള്ള വിഭക്ത്യഷ്ടകത്തിന്റെ സംഖ്യ ഈ ഭാഷകളിൽ മേണ ലോപിച്ചു. ചുരുങ്ങിയതും അവയുടെ അം പ്രകാ ശിപ്പിക്കുന്നതിനും ഉപഗങ്ങൾ വിശേഷണരീത്യാ നാമ ത്തിൽ ചേർന്ന സമ്പ്രദായം നടപ്പായതും ദ്വിവചനം പ്രചാ രലുപ്തമായിത്തീർന്നതും ക്രിയകളിൽ പുരുഷഭേദനിർദ്ദേശം അ നേത്ര ശൂന്യമായതും ഇതിനു ദൃഷ്ടാന്തമാണ്. ഉപഗ്രഥിതമെന്നും അപഗ്രഥിതമെന്നും ഉള്ള ഈ വി ഭാഗം വൈകൃതകക്ഷ്യയിൽ എത്തിയ ഭാഷകൾക്കു വീണ്ടും വളർച്ചയിലുണ്ടായ വ്യത്യാസങ്ങളെയാണ് നിർദ്ദേശിക്കുന്ന തെന്നു മുൻപ്രസ്താവിച്ചിട്ടുള്ളത് ഈ ഘട്ടത്തിൽ പ്രത്യേകം ഓക്കേണ്ടതാകുന്നു. രണ്ടു ധാതുക്കൾ ചേർത്തു പദം രചിക്കുമ്പോൾ രണ്ടിന്റേ യും സ്വതന്ത്രാത്ഥങ്ങൾക്ക് ഹാനി സംഭവിക്കുന്ന ഒരു ഘട്ടം ഭാഷയ്ക്കുള്ള താണ് വൈകൃതകക്ഷം എന്നത്രെ മാക്സ് മുള്ളറി ന്റെ നിർവ്വചനം. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തങ്ങൾ പ്രകാ രം ഉച്ചാരപരിണാമം ശബ്ദത്തിൽ ഒരെടുത്തും സംഭവിക്കാത്ത ഘട്ടം പ്രാകൃതകക്ഷ്യയും, പ്രത്യയങ്ങളിൽ മാത്രം ബാധകമാകു ന്ന ഘട്ടം സംശ്ലിഷ്ടകക്ഷ്യയും, പ്രകൃതി പ്രത്യയങ്ങളെ ഒന്നു

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/76&oldid=215122" എന്ന താളിൽനിന്ന് ശേഖരിച്ചത്