അവതാരിക
2
പൂർവ്വപക്ഷ സിദ്ധാന്തപക്ഷപ്രതിപാദനരൂപമായിട്ടല്ലാതെ ആർക്കും വെളിപ്പെടുത്തുവാൻ കഴിയുന്നതല്ല. അഥവാ സിദ്ധാന്തപക്ഷത്ത മാത്രം എടുത്തു വിവരിക്കുന്നതായാൽ ചില കുടക്കക്കാർ അതിൽ ലയിച്ചുകിടപ്പുള്ള പൂർവ്വപശകലങ്ങളെ തേടിപ്പിടിച്ചു തകരാറടിച്ചു തുടങ്ങും. അന്തശ്രദ്ധിവരുത്താതെ പുറമെ മാത്രം ചികിത്സിച്ചു പ്പെടുത്തിയ വ്രണാദികൾ കാലാന്തരത്തിൽ വീണ്ടും കോപിച്ചു ക പ്പെടുത്തുന്നതു നമുക്കും സിദ്ധമാണല്ലോ.ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥത്തിൽ ആ ന്യൂനതയെ ആമൂലചൂഡം പരിഹരിച്ചിരിക്കുന്നു. ഇങ്ങിനെ ചെയ്യുന്നത് ഗ്രന്ഥകാരന്മാക്ക് വലിയ ബുദ്ധിമുട്ടായിട്ടു ഉള്ളതാണ്.അക്കാലത്തെ പരിശ്രമം കൊണ്ട് അനേകശാസ്ത്ര ങ്ങളെ പരിശീലിച്ചു പുരുഷായുസ്സു മുഴുവനും പുണ്ണാക്കി സമ്പാദി ക്കേണ്ടതായ വിശിഷ്ടജ്ഞാനമെല്ലാം കോർത്തുചോർത്തു ബാലന്മാർക്കുകൂടി സുഗ്രഹമാക്കത്തിർക്കുക എന്നത് സാധാരണമാ വിചാരമമേ അല്ല. ഇതിലാണ് ഗ്രന്ഥകർത്താവിന്റെ സകലശാസ്ത്ര പാണ്ഡിത്യവും സരളമാർഗ്ഗ സഞ്ചരണശീലത്വവും കണ്ട യാൽ ഇനി സമയം കളഞ്ഞിട്ടാവശ്യമില്ല. പുസ്തകവായനയിൽ ശ്ര ദ്ധയുണ്ടോ? അല്പസമയംകൊണ്ട് അനൽപ്പജ്ഞാനം സമ്പാദിക്കണ മോ? വേണമെങ്കിൽ ഇതാ ഭൂഷണപ്പെട്ടി തുറന്നുവെച്ചിരിക്കുന്നു.
എന്ന് -അഭിവവാചസപ്തി