താൾ:Anyapadhesha shathagam 1916.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിപ്രായത്തെ ഇദാനീന്തനന്മാരായ സൽകവികളിൽ ചിലർ ആദരിക്കാതിരിക്കുന്നില്ലെന്ന് എനിക്കു അനല്പമയ ചാരിതാർത്ഥ്യത്തിനു കാരണമാണ . ഭാഷാകവിതയിൽ പ്രാസനിർബന്ധം കൂടാതിരുന്നാൽ പദ്യങൾക്ക് അധികലാളീത്യമുണ്ടായിരിക്കുമെന്നുള്ളതു വാസ്തവമാണെങ്കിൽ ഭാഷാഗദ്യങ്ങൾക്ക്ക്കൂ തദധികമായ ലാളീത്യമുണ്ടായിരിക്കുമെന്നുള്ളതു അതിലുമധികം വാസ്തവമാകകൊണ്ടൂ ഭാഷാപണ്ഡീതന്മാർ പദ്യനിർമ്മാണത്തിൽ പ്രവർത്തിക്കാതിരിക്കയാണല്ലൊ വേണ്ടതു .അതു ചെയ്യാതിരിക്കുന്ന സ്ഥിതിക്കു ഭാഷാകവിതയിൽ യഥാശക്തി പ്രാസത്തെ നിർവഹിച്ചുകൊണ്ടൂ പോകതന്നെയാണൂ വേണ്ടയതു എന്നാണൂ എന്റെ പക്ഷം .

     ഈ "അന്യാപദേശമണീപ്രവാള"ത്തിൽ ഏതാനും പദ്യങ്ങൾ തീർന്നവയെ

എന്റെ ഭ്രാതുഷ് പുത്രനും സാഹിതീരസഞജനും ആയ എം രാജരാജവർമ്മ രാജ , എം ഏ ,നോക്കി അഭിനന്ദിച്ചപ്പൊൾ ഇതിനൊരു വ്യാഖ്യാനം എഴുതാമോ എന്നു ഞാൻ ചോദിച്ചതിനെ സന്തോഷപൂർവം കൈക്കൊണ്ട ഉടനെ അതിനായി ഉദ്യമിച്ച് അപ്പൊഴപ്പൊൾ എഴുതിയതിനെ എന്റെ അടൂക്കൽ കൊണ്ടൂവന്നു കാണീച്ചിരുന്നതു ഈ കൃതിയെ പൂരിപ്പിക്കുന്നതിലേക്ക് എനിക്ക് ഒരു പ്രോൽസാഹകമായിത്തീർന്നിട്ടുണ്ട് . ഇതിലെ അവതാരികകളേ ഇതിന്റെ വ്യാഖ്യാതാവായ രാജാവുതന്നെ ഭാഷപ്പെടൂത്തുകയും ചിലതിനെ മാറ്റി ഉണ്ടാക്കുകയും ചിലതിൽ തന്റെ അഭിപ്രായപ്രകാരം ചിലെടത്ത് ആക്ഷേപയോഗ്യങ്ങളായ ഭാഗങ്ങളേ എടൂത്തുകാണീക്കുകയും മറ്റും ചെയ്ത് തന്റെ വ്യാഖ്യാനത്തെ

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/7&oldid=204454" എന്ന താളിൽനിന്ന് ശേഖരിച്ചത്