-48-
'സകലകലാനിധിശാസ്രൂതത്വമെല്ലാ-
മകലുഷമോതിവികല്പഹീനവൃത്തി;
പകലവരശ്മികണക്കുലോകമെല്ലാം
വികലതതീർത്ത വിശുദ്ധവൃത്തരാക്കി 13
(വിശേഷകം) അനുചരരെഗ്ഗുരുകീത്തുരക്ഷചെയവാ- നനുഭവനു മാത്മദൃക്കണർത്തി, മനുജനുമാനസവളളി ലോകപുഷ്പം ഘനരസമാർന്നുതരുന്നിതെന്നുകാട്ടി; 14 _____________________________________________________
13. സകലകലാനിധി=സകലകലകൾക്കും ഇരി
പ്പിടമായവൻ;വേദാന്താദിശാസ്രുങ്ങൾ സ്വാനുഭവപ്പെ ടുത്തിയവൻ. അകലുഷം=തെളിവായി. വികല്പഹീന വൃത്തി=ശുദ്ധാന്തഃകരണവൃത്തിയോടു കൂടിയവൻ. പക ലവൻ=സൂർയ്യൻ. വികലതതീർത്തു=അഞ്ജാനം നീക്കി. വിശുദ്ധവൃത്തരാക്കി=പരിശുദ്ധസ്വഭാവത്തോടു കൂടിയവ രാക്കില അനുഭവസ്തനായതുകൊണ്ടു സംശയം കൂടാതെ വേദാന്തസാരം മുതലായവ ഉപദേശിച്ചു അനുചരന്മാർക്കു സംശയനിവൃത്തിയുണ്ടാക്കി അവരെ പരിശുദ്ധവൃത്തരാക്കി.
14. അനുചരന്മാർ=അന്തേവാസിക.ആത്മദൃ
ക്കണർത്തി=അന്തഃകരണത്തെ അന്തർമുഖവൃത്തിയിനി ർത്തി ആത്മതേജസ്സിനെ അനുഭവപ്പെടുത്തി. മാനസ
വള്ളി=മനസ്സാകുന്ന വള്ളി. ലോകപുഷ്പം=ലോകമാകു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.