താൾ:A Grammer of Malayalam 1863.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩


ങ്ങളുടെ വൎഗ്ഗത്തിൽ ചേൎന്നവയാകുന്നു: ദൃ-ന്തം; മീനു=മീൻ, കാലു=കാൽ, ആണു=ആൺ.

൨൦. ചില അച്ചടിപ്പുസ്തകങ്ങളിലേ നടപ്പിൻപ്രകാരം അർദ്ധാച്ചിന്റെ ശബ്ദത്തെ ഹല്ലുകളിൽ ആന്തരമായിരിക്കുന്ന കാരത്തെക്കൊണ്ടു കുറിച്ചാൽ വ്യാകരണത്തിൽ വളരെ ക്കുഴെച്ചിൽ ഉണ്ടാകും:ദൃ-ന്തം; 'കാള+അല്ല=കാളയല്ല, നാടു+അല്ല=നാടല്ല; പറവ-പറവകൾ, കടവു-കടവുകൾ; കാട-കാടയെ, മാടു-മാട്ടിനെ; കാട-കാടപ്പക്ഷി, വീടു-വീട്ടുസാമാനം; നട-നടക്കുക, പടു-പടുക'. പിന്നെയും 'മേട മേടു;'ചാറ, ചാറു; മത്ത, മത്തു; മൊട്ട, മൊട്ടു; ചെള്ള, ചെള്ളു;ചമ്പ,ചമ്പു എന്നിങ്ങനെ പൊരുലും ശബ്ദവും വ്യത്യാസമായിരിക്കുന്ന പദങ്ങൾ തമ്മിൽ ഇതിനാൽപ്പിണക്കം വരും.

എന്നാൽ കാരത്തെക്കൊണ്ട് സാധിക്കുന്നതിൽ വച്ച് അദ്ധാച്ചിന്റെ ശബ്ദം വിശേഷാൽക്കരിക്കപ്പെടുന്നില്ല എന്നല്ലാതെ യാതൊരു വിഷമവുമില്ല. ഭൂതകാലവും വന്തം എന്ന വചനാധേയവും ഒഴികെ പൂർണ്ണാച്ചിലും അർദ്ധാച്ചിലും അവസാനിക്കുന്ന പദങ്ങൾ അക്ഷരങ്ങളിൽ ഒത്തുവരുന്ന തല്ലായ്കയാൽ പൊരുൾ പിണങ്ങുന്നതിന് വകയില്ല. വന്തം വാക്യത്തിന്റെ അന്ത്യത്തിൽ വരാത്തതും ഭൂതകാലം അവിടെ മാത്രം വരുന്നതുമാകകൊണ്ട് അവ തമ്മിൽ നിലഭേ ദത്താൽ വിവരം തിരിയുന്നതും കാരാന്തത്തിൽ രൂപവ്യത്യാസ മില്ലാത്തതുമാകുന്നു; ദൃ-ന്തം;' ഞാൻ അവനെപ്പറഞ്ഞു വരുത്തി അവന്‌ എന്നെപ്പേരുചൊല്ലി വിളിച്ചു'.എന്നാൽ വന്തത്തെ അകാരാന്തമാക്കുന്നതിൽ വെച്ചു അതും നാമാധേയവും തമ്മിൽ നിലഭദംകൊണ്ട് തിരിച്ചെടുപ്പാൻ വഹിയാത്തവണ്ണം പിണങ്ങുന്നു. ദൃ-ന്തം ;'കട്ടു മുതൽ കൊണ്ടു പോയവൻ , കട്ട മുതൽ കൊണ്ടു പോയവൻ 'ശബ്ദവ്യത്യാസവും മൊവികളുടെ തരഭേദങ്ങളാലും മറ്റും മിക്കവാറും വിവരമാകും.എന്തെന്നാൽ അന്ത്യത്തി ലേക്ക് ഉകാരം മുറെക്കു ഉച്ചരിക്കുന്നതു നിരാധാര നിലയിലേ വചനങ്ങളിലും പ്രഥമയിൽത്തന്നെ വു എന്നതു പിൻ ചേരാകുന്ന നാമങ്ങളിലുമേയുള്ളു. ദൃ-ന്തം;' വന്നു, വരുന്നു, വരു, വരാഞ്ഞു, പശുവും, പശു, ബന്ധുവും, ബന്ധു, സേതുവും, സേതു '

൨൧ അർദ്ധാച്ചിന്റെ ശബ്ദത്തേടു അടുത്ത ഒരു ശബ്ദം സാദ്ധസ്വരങ്ങലായ ര, ല, എന്നവയോടു ചേരുമ്പോൾ ഋ ഌ എന്ന എഴുത്തുകളും അവയുടെ ദീർഘാക്ഷരങ്ങളാകുന്ന (ഇവയുടെ ദീർഘാക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല)എന്ന എഴുത്തുകളും ഉണ്ടാകുന്നു.അവയിൽ ഋ എന്നതേ

B
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/38&oldid=155221" എന്ന താളിൽനിന്ന് ശേഖരിച്ചത്