നാമാധേയങ്ങൾ.
൩൮൦. ശബ്ദനൂനങ്ങൾ എന്നു സാമാന്ന്യമായി പേർ പറയുന്ന നാമാധേയങ്ങൾ ജ്ഞാപകാവസ്ഥയിലെപ്പോലെ ത്രികാലങ്ങൾക്കു ഒപ്പിച്ചു മൂന്നു വകയായിരിക്കുന്നു അവയിൽ ഭൂതത്തിലേയും വൎത്തമാനത്തിലേയും നാമാധേയങ്ങൾ ഉണ്ടാകുന്നതു നിരാധാരങ്ങളോടു അകാരം ചേരുന്നതിനാലാകുന്നു; ഭവിഷ്യ കാലനാമാധേയവും നിരാധാരവും തമ്മിൽ രൂപഭേദമില്ല: ദൃ-ന്തം; 'പറഞ്ഞു-പറഞ്ഞ; ഓടി-ഓടിയ; നടക്കുന്നു-നടക്കുന്ന; വരും-വരും; പഠിക്കാഞ്ഞു-പഠിക്കാഞ്ഞ; നിൽക്കതു-നിൽക്കാത്ത; വീടാ-വീടാ.'
ജ്ഞാപകം. അകാരം ചേരുന്നതിനു മുമ്പെ ഉകാരം നീങ്ങുന്നതും ഇകാരാന്തത്തിനു പിൻപു യകാരം ഏറുന്നതും ൫൩-വതും ൫൫-വതും ലക്കങ്ങളിൽ പറയുന്ന പ്രകാരം ശബ്ദചേൎച്ചയ്ക്കും തകാരം ഇരട്ടിക്കുന്നതു ആന്തത്തിൽ നിന്നു വ്യത്യാസപ്പടുന്നതിന്നുമാകുന്നു.
൩൮൧. ശുദ്ധവചനത്തിന്റെ നാമധേയങ്ങളാകുന്ന 'ആയ' 'ആകുന്നു' 'ആകും' എന്നവ കാലഭേദം കാണിക്കാതെ പ്രയോഗിക്കപ്പടും. 'ആയ' എന്നതു ഭൂതകാലത്തു തുടങ്ങിയുള്ള വൎത്തമാനകാല സംഗതികളെപ്പറ്റിപ്പറയപ്പടുന്നു; ദൃ-ന്തം; 'ധനവാനായ ഗോവിന്ദൻ' എന്നു പറയുന്നതിൽ ഗോവിന്ദൻ മുപിൽ ധനവാനായിരുന്നു എന്നു തിട്ടപ്പടുത്തുകയും ഇപ്പോഴത്തെയും പിന്നീടത്തെയും അവസ്ഥ വിവരപ്പടുത്താതിരിക്കയും ചെയ്യുന്നു' ആകയാൽ മുൻപിലും ഇപ്പോഴും പിന്നീടും ഒരു പോലെ ഒക്കുന്ന സംഗതികളെക്കുറിച്ചു 'ആയ' എന്നതു പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'സൎവശക്തനായ ദൈവം' ചില മൊഴികളോടു കൂടെ 'ആന' എന്ന തമിഴു രൂപം നടപ്പായിരിക്കുന്നു: ദൃ-ന്തം; 'ശുദ്ധമാന പുസ്തകം' ഭവിഷ്യകാല നാമാധേയമാകുന്ന 'ആകും' എന്നതിന്നു മൂന്നു കാലത്തിലും ഒക്കുന്ന സംഗതികളെപ്പറ്റി പ്രയോഗമുണ്ടു അതു പതിവായിട്ടു 'ആം' എന്നു ചുരുങ്ങുന്നു: ദൃ-ന്തം; 'നാലാകുന്നാളു, അഞ്ചാം തീയതി, കീഴാമാണ്ടു, പരിശു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |