റു തരാം,' എന്നതിൽ 'ചെന്നു' എന്നതിനു 'വന്നാൽ' എന്നതും 'ഓടി' എന്നതിനു 'പോകുന്നു' എന്നതും 'വന്നാൽ' എന്നതിനും 'ഉണ്മാൻ' എന്നതിനും 'നിറയ' എന്നതിനും 'തരാം' എന്നതും ആധാരം ആകുന്നു; ആകയാൽ ആധാരങ്ങളും ആധേയങ്ങളും തമ്മിൽ ചേരുവാനുള്ള പ്രകാരത്തിൽ ചേൎക്കപ്പടെണം. അല്ലാഞ്ഞാൽ അൎത്ഥം തെളിവാകയില്ല: ദൃ-ന്തം; 'യജമാനൻ പറഞ്ഞാൽ അനുസരണമില്ലാത്തവരെ ഞാനടിക്കാം' എന്നതിൽ 'പറഞ്ഞാൽ' എന്നതിനു 'അനുസരണമില്ലാത്തവർ' എന്നതിനെ ആധാരമായിട്ടു വിചാരിക്കുമ്പോൾ 'യജമാനന്റെ വാക്കു അനുസരിക്കാത്തവരെ ഞാൻ അടിക്കും' എന്നും, 'അടിക്കും' എന്ന നിരാധാര വചനത്തെ അധാരമായിട്ടു വെക്കുമ്പോൾ അനുസരണമില്ലാത്തവരെ യജമാനൻ പറഞ്ഞാൽ അടിക്കുമെന്നും ഇങ്ങനെ രണ്ടൎത്ഥം വരുന്നു.
൩൭൫ ഒരു വാക്യത്തിൽ ആധേയത്തിന്നു പ്രതിഭാവ വചനം ആധാരമായിട്ടു വരുമ്പോൾ ആ വാക്യത്തിന്നു തമ്മിൽ തമ്മിൽ വ്യത്യാസമായിരിക്കുന്ന രണ്ടു പൊരുൾ പല പടുതിയിലും ഉണ്ടാകും: ദൃ-ന്തം; 'രാജാവും മന്ത്രിയും വന്നില്ല, പശുക്കളെ രണ്ടിനെയും വാങ്ങിക്കരുതു, അവൻ ഭയപ്പട്ടു ചെയ്തില്ല.'
൩൭൬ പല നാമങ്ങൾ ഉം എന്ന അവ്യയത്തോടു കൂടി വരികയും വചനം പ്രതിഭാവമായിരിക്കയും ചെയ്യുമ്പോൾ രണ്ടൎത്ഥം ഉണ്ടാകും: ദൃ-ന്തം; 'ജ്യെഷ്ഠനും അനുജനും പോയില്ല' എന്നതിൽ 'ജ്യെഷ്ഠനും പോയില്ല അനുജനും പോയില്ല' എന്നും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |