താൾ:56E279.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

ദേശാവസ്ഥയും മറ്റും ഓരോ ഭേദം വരുത്തുന്നു. കൈവേല എ
ടുക്കുന്നവർ തങ്ങളുടെ അദ്ധ്വാനം നിമിത്തം മറ്റുള്ളവരെക്കാൾ
അധികം ഭക്ഷിക്കേണം; ഇരുന്നുണ്ണുന്നവന്നു വിശപ്പില്ല ഈൎന്നു
ണ്ണുന്നവന്നു വിശപ്പുണ്ടു എന്ന പഴഞ്ചൊൽ ഉണ്ടല്ലോ. ശൈത്യ
ദേശക്കാൎക്കു ഉഷ്ണരാജ്യത്തിൽ പാൎക്കുന്നവരിൽ അധികം ഭക്ഷണം
ആവശ്യം എന്നതു നമ്മുടെ ഋതുഭേദങ്ങൾ കൊണ്ടറിയാം. കുറ
യ തിന്നുന്നതിനെക്കാൾ അധികം തിന്നുന്നതു എങ്ങിനേ എ
ങ്കിലും കേടുള്ളതു എന്നു അറിയേണം. വയസ്സന്മാരിൽ കുട്ടി
കൾ ഏറ ഭക്ഷിക്കുന്നു എങ്കിലും അവരുടെ സൌഖ്യത്തിന്നാ
യി നല്ലക്രമം ആചരിക്കേണം. കുട്ടികൾ ചോദിക്കുന്നേടത്തോ
ളം കൊടുക്കുന്ന അമ്മമാർ സ്നേഹം അല്ല ബുദ്ധിക്കുറവും ബല
ഹീനതയും കാണിക്കുന്നുള്ളു. പല അമ്മമാർ തങ്ങളുടെ കുട്ടിക
ളുടെ വയറു ഒഴിയുവാൻ ഇടകൊടുക്കാതേ അവൎക്കു ഓരോ സുഖ
ക്കേടും ദീനവും തന്നേയല്ല മരണവും കൂട വരുത്തുന്നു. കുട്ടികൾ
അത്യാശകൊണ്ടു ചക്രം ചുമക്കാതിരിപ്പാൻ പെറ്റവർ അവൎക്കു
വേണ്ടി വിചാരിക്കേണം. ചിലർ ദിവസത്തിൽ ഒരു കുറിയും
മറ്റു ചിലർ രണ്ടു മൂന്നു നാലു കുറിയും ഭക്ഷിപ്പാൻ ശീലിക്കുന്നു.
എന്നാൽ ശീലിച്ചതിനെ ക്രമപ്രകാരം നടത്തേണം. ആമാശ
യത്തിൽ ചെന്ന ചോറ്റിന്നു ദഹിക്കേണ്ടതിന്നു ഒരു മണിക്കൂറും,
പാലിന്നു രണ്ടു മണിക്കൂറും, ഇറച്ചിക്കു മൂന്നു നാലു മണി നേര
വും വേണം. എന്നാൽ കഴിച്ച ആഹാരം ദഹിക്കും മുമ്പേ വീ
ണ്ടും ഭക്ഷിച്ചാൽ പലവിധമായ ദീനങ്ങൾ ഉത്ഭവിക്കും. ഒരു ദി
വസം മൂന്നു പ്രാവശ്യം ഭക്ഷിച്ചാൽ മതി. കുളിർകാലത്തു ഗുരു
ഭക്ഷണങ്ങളായ മീൻ മാംസം മുതലായ സാധനങ്ങളെയും ഉഷ്ണ
കാലത്തു പാലും തൈരും സസ്യം മുതലായ ലഘു ഭക്ഷ്യങ്ങളെ
യും കൊണ്ടു ഉപജീവിപ്പാൻ നോക്കേണം.

ശരീരത്തെ പോഷിപ്പിക്കേണ്ടതിന്നു പലവിധമായ ഭക്ഷണ
സാധനങ്ങൾ ആവശ്യം. വെറും ഇറച്ചി കൊണ്ടോ കറികൂടാ
തേയുള്ള ചോറുകൊണ്ടോ ദേഹരക്ഷ ചെയ്യാം എന്നു നിനെ
ക്കുന്നതു വലിയ തെറ്റു തന്നേ. അങ്ങനേ ചെയ്താൽ കുറേക്കാലം
കഴിഞ്ഞിട്ടു ബലഹീനത നിമിത്തം മരിച്ചുപോകും. ശരീരത്തി

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/56&oldid=190333" എന്ന താളിൽനിന്ന് ശേഖരിച്ചത്