താൾ:56E279.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

ൎത്ത ശേഷം ഭക്ഷണനാളത്തുടെ ജീൎണ്ണകോശത്തിലേക്കു ഇറങ്ങി
ത്താഴും.

2. പല്ലുകൾ വിശേഷിച്ചു സംസാരിക്കേണ്ടതിന്നു അത്യാവ
ശ്യം. അവ നാവിന്നു ഉച്ചാരണത്തിൽ തക്ക തടമായി നില്ക്കുന്ന
തു കൂടാതെ ദന്ത്യങ്ങൾ ഊഷ്മാക്കൾ താലവ്യങ്ങൾ രലാദികൾ എ
ന്നീവക അക്ഷരങ്ങളെ ഉച്ചരിക്കേണ്ടതിന്നു പല്ലുകളാലേ സാധി
ക്കൂ. വയസ്സന്മാൎക്കും തൊണ്ടന്മാൎക്കും മാത്രമല്ല ചിലപ്പോൾ പ
ല്ലില്ലാത നടുപ്രായക്കാൎക്കും പലപ്പോഴും നേരാംവണ്ണം ഉച്ചരി
പ്പാൻ കഴിവു വരായ്കയാൽ വിലാത്തിക്കാർ നാഗദന്തം 1) കൊ
ണ്ടുണ്ടാക്കിയ പല്ലുകളെ കൊള്ളിച്ചു വരുന്നു.

3. മുഖത്തിന്റെ അഴകിന്നും പല്ലുകൾ വേണം. മൂന്നാര
ത്തേ പല്ലു ഉതിൎന്നാൽ വെറും നൊണ്ണുകൊണ്ടു അധരങ്ങൾക്കു ആ
ധാരം പോരായ്കയാൽ അവ ഉള്ളിൽ വലിയുകയും അണ്ണിപ്പല്ലു
കൾ കൊഴിഞ്ഞാൽ കവിൾ ഒട്ടിപ്പോകയും ചെയ്യും.

III. സകല അവയവങ്ങളേക്കാൾ പല്ലുകൾ മനുഷ്യന്നു അ
ധികം വേദന വരുത്തുന്നു. മുളച്ചു വരാറാകുമ്പോൾ ശിശുക്കൾ
പലപ്പോഴും അത്യന്തവേദനയും പനിയും അവ വന്നതിന്റെ
ശേഷമോ പ്രായമുള്ളവരിൽ അനേകർ ഓരോ പീഡകളും സഹി
ക്കേണ്ടിവരുന്നു. ഇതു നിമിത്തം പല്ലുകളെ പതിവായി തേച്ചുവെ
ടിപ്പാക്കുന്നതു അത്യാവശ്യം. കടുപ്പവും ചൂടും തണുപ്പും ഏറുന്ന
വസ്തുക്കളെ കഴിക്കാതെ ഭക്ഷിച്ചു തീൎന്നയുടനെ വായി കവളി കു
ലുക്കുഴിഞ്ഞു പല്ലുകളെ വെടിപ്പാക്കുക ശീലിക്കേണം. പല്ലിട
യിൽ തടഞ്ഞു ചൊരുകിക്കിടക്കുന്ന ഇറച്ചിയുടെ ശേഷിപ്പുകളും
മറ്റും അളിഞ്ഞുപോകകൊണ്ടു ഇറച്ചിതിന്നികളുടെ പല്ലുകൾ
ക്കു മറ്റവരുടേതിനേക്കാൾ വേഗം കേടുപറ്റുന്നു. അപ്രകാരമു
ള്ള ദന്തങ്ങളിൽ അണുപോലെ ഏറ്റവും ചെറിയ കൃമികൾ ഉള
വായ ശേഷം കുത്തുന്നതും ചൂലുന്നതുമായ ഒരു വേദനയെ വരു
ത്തുന്നു. ഈ വക പല്ലുകൾക്കു കൃമിദന്തം എന്നും പുഴുപ്പല്ലു എ
ന്നും പേർ പറയുന്നു. എന്നാൽ മേൽപറഞ്ഞ സംഗതികൾ കൂ
ടാതെ വല്ലാത്ത വായിനീർ (ലാല) ജീൎണ്ണകോശത്തിലേ ഓരോ


1) Ivory

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/20&oldid=190259" എന്ന താളിൽനിന്ന് ശേഖരിച്ചത്