ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 51 —
ഇപ്രകാരം അൎജ്ജുനൻ മാന ഹീനനും ദരിദ്രനും ആയതല്ലാ തെ അനേകം മനുഷ്യൎക്കും ചേതം വന്നു; അതുകൊണ്ടു ബഹു ദുഃഖി തനായി മധുരയിലേക്കു മടങ്ങി. അവിടെ വെച്ചു അവൻ യദുവം ശക്കാരനായ വജ്രൻ എന്ന ഒരു രാജപുത്രനെ സിംഹാസനത്തി ൽ വാഴിച്ചു താൻ സമീപമുള്ള ഒരു വനത്തിൽ പോയിവസിച്ചു. അവിടെവച്ചു വ്യാസമുനി ഇവ നെ കണ്ടെത്തി അവന്റെ ദുഃഖം കണ്ടിട്ടു നീ ദുഃഖിച്ചിരിക്കുന്നതു എന്തു? എന്നു ചോദിച്ചു. അതി ന്നു അൎജ്ജുനൻ വിവരമെല്ലാം പറഞ്ഞു കേൾപ്പിച്ചു. “കൃഷ്ണൻ ജീവിച്ചിരുന്ന കാലങ്ങളിലെല്ലാം എനിക്കു ബലം ഉണ്ടായിരുന്നു. അവന്റെ ബലം കൊണ്ടു ഞ ങ്ങൾ വളരെ പരാക്രമികളെ കൊന്നു കളഞ്ഞിരുന്നു എന്നാൽ ഇപ്പോൾ എന്റെ കാൎയ്യം എന്തു പറയേണ്ടു? വഴിയിൽവെച്ചു ശൂ ദ്രപ്പിള്ളർ എന്നെ വടികൊണ്ടു ത ല്ലി എന്റെ സമ്പത്തെല്ലാം കൊ ള്ളയിട്ടു കൊണ്ടു പോയ്ക്കളഞ്ഞു വല്ലോ” എന്നു പറഞ്ഞു. അതി ന്നു വ്യാസൻ പ്രത്യുത്തരമായി: “അല്ലയോ അൎജ്ജുനാ! നീ വ്യസ നിക്കേണ്ട, കാലക്രമംകൊണ്ടു എ ല്ലാ വസ്തുക്കളും ഇപ്രകാരം തന്നെ രൂപാന്തരമായ്പോകും. ഇന്നുള്ള സമസ്ത വസ്തുക്കളും കാലത്തി ന്മേൽ സ്ഥാപിതമായവയാകുന്നു, ഭൂമിയെയും മനുഷ്യരെയും ദേവ ന്മാരെയും ഉണ്ടാക്കിയതു കാലം ആകുന്നു. നശിപ്പിക്കുന്നതും അതു |
ക്ഷനായി. അവരോടു “സ്വൎഗ്ഗ ത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും എനിക്കു നല്കപ്പെ ട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു ഭൂലോകത്തിൽ ഒക്കെ യും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവി ന്റെയും നാമത്തിലേക്കു സ്നാന പ്പെടുത്തിയും ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും പ്രമാണി പ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കികൊൾവിൻ! ഇതാ ഞാൻ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ടു” എന്നു പറഞ്ഞു. ഒരിക്കൽ യേശു യരുശലേമി |
5*