നാലാം തരത്തിന്നു വേണ്ടി. 41
നിൎമ്മിച്ചു കിടക്കുന്നു എന്നു വിശ്വാസത്താൽ നാം
അറിയുന്നു. എബ്രായർ ൧൧, ൩.
*46. എല്ലാവരും വഴിതെറ്റി ഒരുപോലെ നിസ്സാ
രമായി പോയി: ഗുണം ചെയ്യുന്നവനില്ല ഒരുത്തൻ
പോലുമില്ല. റോമർ ൩, ൧൨.
*47. ഞങ്ങൾക്കു പാപം ഇല്ല എന്നു പറഞ്ഞാൽ
നമ്മെ നാം തെറ്റിക്കുന്നു. നമ്മിൽ സത്യവും ഇല്ല
യായ്വന്നു. ൧. യോഹന്നാൻ ൧, ൮.
*48. ഏകമനുഷ്യനാൽ പാപവും പാപത്താൽ
മരണവും ലോകത്തിൽ പുക്കു: ഇങ്ങിനെ എല്ലാവരും
പാപം ചെയ്കയാൽ മരണം സകലമനുഷ്യരോളവും
പരന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ
അനേകർ പാപികളായി തീൎന്നിരിക്കുന്നു. റോമർ
൫, ൧൨. ൧൯.
*49. പിശാചായവൻ ആദ്ദ്യം മുതൽ ആളെക്കൊ
ല്ലിയായി അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യ
മായതിൽ നിലനില്ക്കുന്നതുമില്ല. അവൻ പൊളി പറ
യുമ്പോൾ സ്വന്തത്തിൽ നിന്നെടുത്തു പറയുന്നു.
കാരണം അവൻ പൊള്ളനും അവന്റെ പിതാവും
ആകുന്നു. യോഹന്നാൻ ൮, ൩൪.
*50. പാപത്തെ ചെയ്യുന്നവനെല്ലാം പാപത്തി
ന്റെ ദാസനാകുന്നു. യോഹന്നാൻ ൮, ൩൪.
51. ജഡത്തിൽ നിന്നു ജനിച്ചതു ജഡമാകുന്നു.
ആത്മാവിൽ നിന്നു ജനിച്ചതു ആത്മാവാകുന്നു.
യോഹന്നാൻ ൩, ൬.