താൾ:56E237.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 നാലാം തരത്തിന്നു വേണ്ടി.

ഞ്ഞു അവന്നു ആരു പോൽ മന്ത്രിയായി കൂടി? റോ
മർ ൧൧, ൩൩. ൩൪.

*30. അവൻ ഒരു രക്തത്തിൽനിന്നു മനുഷ്യജാതി
ഒക്കെയും ഉളവായി ഭൂതലത്തിൽ എങ്ങും കുടിയിരിക്കു
മാറാക്കിയതല്ലാതെ അവരുടെ കുടിയിരിപ്പിന്നു നിൎണ്ണ
യിച്ച സമയങ്ങളെയും അതിരുകളെയും നിശ്ചയിച്ചി
രിക്കുന്നു. അപ്പോ. ൧൭, ൨൬ - ൨൮.

31. എല്ലാവൎക്കും മേല്പെട്ടും എല്ലാവരെക്കൊണ്ടും
പ്രവൃത്തിച്ചും എല്ലാവരിലും ഇരുന്നും എല്ലാവൎക്കും ഒരു
ദൈവവും പിതാവുമായവൻ ഉണ്ടു. എഫെ. ൪, ൬.

82. നിന്റെ ആത്മാവിൽനിന്നു ഞാൻ എവിടെ
പോവു തിരുമുഖത്തെ വിട്ടു എവിടേക്കു മണ്ടും? സ്വ
ൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടെ ഉണ്ടു
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ. ഞാൻ
അരുണോദയചിറകുകളെ എടുത്തു കടലറുതികളിൽ
കുടിയിരുന്നാലും അവിടെയും തൃക്കൈ എന്നെ നട
ത്തും നിൻ വലങ്കൈ എന്നെ പിടിക്കും. സങ്കീൎത്ത
നം ൧൩൯, ൭. ൧൦.

*33. ദൈവം മനുഷ്യന്റെ പ്രവൃത്തിയെ അവന്നു
പകരം കൊടുക്കുന്നു. അവനവന്റെ മാൎഗ്ഗം പോലെ
അവനെ എത്തിക്കയും ചെയ്യും. ദൈവം ദോഷം
ചെയ്കയില്ല സൎവ്വശക്തൻ ന്യായത്തെ മറിക്കയുമില്ല.
യോബ് ൩൪, ൧൧. ൧൨.

*34. ദൈവം വെളിച്ചമാകുന്നു അവനിൽ ഇരുട്ടു
ഒട്ടുമില്ല. അവനോടു കൂട്ടായ്മയുണ്ടെന്നു ചൊല്ലി നാം
ഇരുട്ടിൽ നടന്നാൽ കളവു പറയുന്നു സത്യം ചെയ്യു
ന്നതുമില്ല. ൧. യോഹന്നാൻ ൧, ൫. ൬.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/40&oldid=196755" എന്ന താളിൽനിന്ന് ശേഖരിച്ചത്