ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
− 14 −
പാപത്തിൽനിന്നു രക്ഷിക്കപ്പെടുവാൻ
ആഗ്രഹിക്കുന്നവൻ കഴിക്കേണ്ടുന്ന
പ്രാൎത്ഥന.
എല്ലാ വെളിച്ചങ്ങൾക്കും ജീവന്നും ഉറ
വായ ദൈവമേ! പാപത്തിന്റെ അവലക്ഷ
ണരൂപത്തെ കാണ്മാൻ എനിക്കു സഹായി
ക്കേണമേ! നിന്നോടു ഞാൻ ഇടവിടാതെ
പിഴച്ചു എന്റെ പാപങ്ങളാൽ നിന്നെ അ
പമാനിച്ചും കോപിപ്പിച്ചും ഇരിക്കുന്നു. അതു
കൊണ്ടു ഇഹത്തിലെ തല്ക്കാലശിക്ഷകൾക്കു
മാത്രമല്ല പരത്തിലെ എന്നെന്നേക്കുമുള്ള ന
രകശിക്ഷക്കും ഞാൻ യോഗ്യനാകുന്നു. അ
പ്രകാരം ശിക്ഷിച്ചാൽ ലേശംപോലും അ
ന്യായമായിരിക്കയില്ല. തിരുമുമ്പിൽ ഞാൻ
നില്പതെങ്ങിനെ? എന്നെ നശിപ്പാൻ വിടാ
തെ എന്റെ ഇരുണ്ട ആത്മാവിൽ ജീവന്റെ
ദിവ്യവെളിച്ചം അയച്ചുതരേണമേ! അപ്പോൾ
ഞാൻ കാണുകയും ജീവിക്കയും ചെയ്യും.
പാപി മരിക്കുന്നതിലല്ല, മനംതിരിഞ്ഞു ജീ