താൾ:56A5728.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

അവൾക്കു, മകൾക്കു, ഇത്യാദി അൾപ്രത്യയാന്തങ്ങളിലും
വരും.

(3) നകാരാന്തപ്രാതിപദികങ്ങളിലും ഇൻആഗമം വരുന്ന
ആദേശരൂപങ്ങളിലും ചതുൎത്ഥിയിൽ നു വരും.

രാമന്നു, കൃഷ്ണന്നു, ഗുരുവിന്നു, പിതാവിന്നു, ആട്ടിന്നു, പശുവിന്നു.

63. സൎവ്വനാമങ്ങളുടെ വിഭക്തികൾ മറ്റു നാമങ്ങളെപ്പോ
ലെ തന്നേ.

(1) ഞാൻ, നീ, താൻ എന്നിവക്കു ആദേശരൂപങ്ങളായി
എൻ, നിൻ, തൻ എന്ന രൂപങ്ങൾ വരും.

ഞാൻ, എന്നെ, എന്നാൽ, എന്നോടു, എനിക്കു, എന്റെ, എന്നിൽ, എങ്കൽ.
നീ, നിന്നെ, നിന്നാൽ, നിന്നോടു, നിനക്കു (നിണക്കു), നിന്റെ,
നിന്നിൽ, നിങ്കൽ.
താൻ, തന്നെ, തന്നാൽ, തന്നോടു, തനിക്കു, തന്റെ തന്നിൽ, തങ്കൽ.

(2) നാം, താം എന്നിവക്കു നമ്മ്, തമ്മ് എന്ന ആദേശ
ങ്ങൾ വരും.

നാം, നമ്മെ, നമ്മോടു, നമുക്കു, നമ്മുടെ, നമ്മിൽ.
താം, തമ്മെ, തമ്മോടു, തമ്മുടെ, തമ്മിൽ.

(3) ഞങ്ങൾ, നിങ്ങൾ, അവർ, തങ്ങൾ മുതലായ ബഹു
വചനത്തിൽ വിശേഷിച്ചു പ്രക്രിയാകാൎയ്യമൊന്നുമില്ല.

(4) അതു, അതുകൾ, അവ, അവകൾ, ഇതു, ഇതുകൾ,
ഇവ, ഇവകൾ എന്നിവയിൽ അവ, ഇവ എന്നിവക്കു അവ
റ്റു്, ഇവറ്റു് എന്ന ആദേശരൂപങ്ങൾ വികല്പമായ്വരും.

ഇവ, ഇവയെ, ഇവയാൽ, ഇവക്കു, ഇവയുടെ, ഇവയിൽ.
ഇപറ്റെ, ഇവറ്റാൽ, ഇവറ്റിന്നു, ഇവയുടെ, ഇവറ്റിൽ, ഇവറ്റിങ്കൽ.

പരീക്ഷ. (58–68)

1. വിഭക്തി എന്നാൽ എന്തു? 2. മലയാളത്തിൽ എത്ര വിഭക്തികൾ ഉണ്ടു?
3. പ്രഥമക്കു എന്തിന്നു പ്രത്യയമില്ലെന്നു പറയുന്നു? 4. പ്രഥമയെ എപ്പോൾ
സംബോധന എന്നു പറയും? 5. സംബോധനയിൽ ഉണ്ടാകുന്ന രൂപഭേദ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/59&oldid=197329" എന്ന താളിൽനിന്ന് ശേഖരിച്ചത്