താൾ:56A5728.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും ഉള്ള ശീലത്തിന്റെ
സൂചകമെന്നും ആ വ്യാപാരിശ്രേഷ്ഠന്നു ബോധമായി.

(a) ‘കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും’, ബോധമായി എന്നതിനെ
വിശേഷിക്കുന്ന ഭേദകവാക്യം.

(b) ‘ഗുണകരങ്ങളായ’– സ്വൽകൃത്യാദികളിൽ എന്നതിനെ വിശേഷിക്കുന്ന
ഭേദകവാക്യം.

(c) ‘ഒരുവന്നു സ്വൽകൃത്യാദികളിൽ സ്വഭാവികമായി തന്നേ ആസ്ഥ ഉണ്ടു’.
നാമവാക്യം ഉള്ളതു എന്നതിനോടു അന്വയിക്കുന്നു.

(d) ‘ഉള്ളതിനെ കുറിക്കുന്ന’– ഭേദകവാക്യം ലക്ഷണങ്ങൾ എന്നതിനെ വി
ശേഷിക്കുന്നു.

‘എന്നു’ c യെയും d യെയും കൂട്ടിച്ചേൎക്കുന്നു.

(e) ‘ആ ക്രിയ ലക്ഷണങ്ങളിൽ ഒന്നാകുന്നു’. നാമവാക്യം ബോധം എന്ന
തിനോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.

(f) ‘(ഒരുവൻ) പ്രത്യേകിച്ചു ഓരോന്നു സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും
ഉള്ള’– ഭേദകവാക്യം ശീലത്തിന്റെ എന്നതിനെ വിശേഷിക്കുന്നു.

(g) ‘ശീലത്തിന്റെ സൂചകം [ആകുന്നു]’ നാമവാക്യം, ബോധം എന്നതി
നോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.

എന്നും– എന്നും എന്നതു e, g എന്ന സജാതീയനാമവാക്യങ്ങളെ കൂട്ടിച്ചേൎക്കുന്നു.

(h) ‘വ്യാപാരിശ്രേഷ്ഠന്നു ബോധമായി’ പ്രധാനവാക്യം.

ഈ അവാന്തരവാക്യങ്ങളെ കേവലവാക്യങ്ങളെ പോലെ അപോദ്ധരിക്കേ
ണം.

(i) താഴെ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.

1. കാണാം സീതയെയെന്നു കണ്ണിരുപതും തേടുന്നു മേ കൌതുകം,
ക്ഷോണീനന്ദിനിതന്നേയൊന്നു പുണരാമെന്നങ്ങിനേ കൈകളും, ।
കാണുമ്പോളവൾ നിന്ദ്യമെന്നു കരുതും രൂപം വെടിഞ്ഞീവധം
താണുള്ളോരു മനുഷ്യരൂപമധുനാ കഷ്ടം ധരിക്കാറുമായ് ॥

2. ആരാണ് പിന്നെ വിജനമായും മനോഹരമായുള്ള ഉദ്യാനമദ്ധ്യ
ത്തിൽ പഴുത്തിരിക്കുന്ന വലിയ ഫലങ്ങളുടെ ഭാരത്താൽ കൊമ്പുകൾ
താണിട്ടുള്ള മാതളച്ചെടികളാൽ ഉള്ളിൽ പ്രവേശിപ്പാൻ പ്രയാസമായും
നല്ല തണലും ഭംഗിയുമുള്ള തെങ്ങുന്തോട്ടത്താൽ അലങ്കരിക്കപ്പെട്ടും ഇരി
ക്കുന്ന പിച്ചകവള്ളിക്കുടിലിൽ തണപ്പുള്ള തളിരുകളാൽ ഉണ്ടാക്കപ്പെട്ട
മെത്തയിൽ കിടന്നുകൊണ്ടും രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും
9

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/145&oldid=197415" എന്ന താളിൽനിന്ന് ശേഖരിച്ചത്