താൾ:56A5728.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

(2) ആഖ്യ, ആഖ്യാതം, നാമവിശേഷണം, ക്രിയാവിശേ
ഷ്ണം എന്നിവയുടെ സ്ഥാനത്തു നാമവാക്യം വരും.

171. (1) സാധാരണമായി ഭേദകവാക്യങ്ങളെല്ലാം അപൂ
ൎണ്ണക്രിയയിൽ അവസാനിക്കും. ശബ്ദന്യൂനങ്ങളിൽ അവസാ
നിക്കുന്ന ഉപവാക്യങ്ങൾ ആ നാമത്തിന്റെ വിശേഷണമാ
യിരിക്കും. ക്രിയാന്യൂനം, സംഭാവന, അനുവാദകം, ഭാവരൂപം
ഇവയിൽ ഉപവാക്യം അവസാനിക്കുന്നുവെങ്കിൽ അതു പ്രധാ
നവാക്യത്തിലേ ഒരു ക്രിയയെ വിശേഷിക്കും.

(i) (a) “ശകുന്തളേ, മുല്ലപ്പൂപോലെ സുകുമാരശരീരയായ (b) നിന്നെയും ഈ
ആശ്രമവൃക്ഷങ്ങളെ നനയ്ക്കുന്നതിന്നു നിയോഗിച്ചതിനാൽ (c) താതകണ്വന്നു
നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു (d) എന്നു ഞാൻ വിചാരിക്കുന്നു.” ഈ
സങ്കീൎണ്ണവാക്യത്തിൽ (a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന
തു കൊണ്ടു നിന്നെയും എന്നതിന്റെ വിശേഷണം. (b) എന്നതു നിയോഗിച്ചതി
നാൽ എന്ന ക്രിയാപുരുഷനാമത്തിന്റെ തൃതീയയിൽ അവസാനിക്കുന്നതു കൊണ്ടു
(c) എന്നതിലേ ആണു (= ആകുന്നു)എന്ന ക്രിയയുടെ വിശേഷണം. (c) എ
ന്നതു നാമവാക്യം (d) യിലെ വിചാരിക്കുന്നതിന്റെ കൎമ്മം. (d) പ്രധാനവാക്യം.

(ii) “ഉഗ്രനായുള്ളോരു വിപ്രനവന്തനിക്കഗ്രാസനം നരപാലകന്മാരവർ
എന്നും കൊടുക്കയില്ലെന്നും വരും.” ഇതിൽ (1) ‘ഉഗ്രനായുള്ള’ എന്നതു ഭേദക
വാക്യം ‘ഒരു വിപ്രൻ’ എന്നതിന്റെ വിശേഷണം; (2) ‘ഒരു വിപ്രനവന്ത
നിക്കു അഗ്രാസനം നരപാലകന്മാർ എന്നും കൊടുക്കയില്ല’ എന്നതു നാമവാക്യം
‘വരും’ എന്നതിന്റെ ആഖ്യ. (3) ‘വരും’ എന്നതു പ്രധാനവാക്യം; (2) വാക്യ
ത്തിന്റെ ആഖ്യാതം.

(iii) (a) “ജീവനോടു ബത പാണ്ഡുപുത്രരിന്നൈവരിങ്ങു സവിധേ വസി
ക്കവേ, (b) പാപമിദ്രുപദരാജനന്ദിനിക്കേവമുള്ള ദശ സംഭവിച്ചിതേ”. ഈ
സങ്കീൎണ്ണവാക്യത്തിൽ (a) എന്നതു ഭാവനാമത്തിൽ അവസാനിക്കുന്നതുകൊണ്ടു
പ്രധാനവാക്യമായ (b) യിലേ ‘സംഭവിച്ചിതേ’ എന്നതിന്റെ വിശേഷണം.

(2) ഭേദകവാക്യം ചിലപ്പോൾ പൂൎണ്ണക്രിയയിലും അവസാ
നിക്കും. അപ്പോൾ അതു പ്രശ്നാൎത്ഥകസൎവ്വനാമംകൊണ്ടു
തുടങ്ങും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/132&oldid=197402" എന്ന താളിൽനിന്ന് ശേഖരിച്ചത്