താൾ:56A5728.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

3. എന്നതു കേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ.

4. ചെന്നടി കുമ്പിട്ടു ദൂരത്തു വാങ്ങിനിന്ന്
ഒന്നു മഹീസുരൻതന്നോടു ചോദിച്ചാൻ.

ഇവ കേവലവാക്യങ്ങൾ ആകുന്നു.

166. (1) ഒരു വാക്യത്തിലെ പ്രധാനഭാഗങ്ങളിൽ ഏതൊ
ന്നിനെയെങ്കിലും ഉപയോഗിക്കാതിരുന്നാൽ ആ വാക്യത്തിന്നു
സംക്ഷിപ്ത വാക്യം എന്നു പേർ (i. 50 - 53.)

(i) നിയോജകപ്രകാരത്തിൽ ആഖ്യ സാധാരണമായി ഉപയോഗിക്കാ
റില്ല. വാ, ഇരിപ്പിൻ, പറക, പറയുവിൻ ഇവയിൽ ആഖ്യയെ വിട്ടിരിക്കുന്നു.

(2) വിട്ട പദം ആഖ്യയായാൽ വാക്യത്തിന്നു ലുപ്താഖ്യമെ
ന്നും, ആഖ്യാതമായാൽ ലുപ്താഖ്യാതമെന്നും, കൎമ്മമായാൽ
ലുപ്തകൎമ്മമെന്നും പേർ.

(i) ഈ വിധവാക്യങ്ങൾ സംഭാഷണത്തിൽ വരും: (1) എപ്പോൾ വന്നു?

(= നിങ്ങൾ എപ്പോൾ വന്നു?) (2) ഇന്നലേ (= ഞാൻ ഇന്നലേ വന്നു.) (3) എ
വിടുന്നു? (= നിങ്ങൾ എവിടെനിന്നു വന്നു?) നാട്ടിന്നു (നാട്ടിൽനിന്നു ഞാൻ
വന്നു).

(3) വാക്യത്തിൽ വിട്ടിരിക്കുന്ന പദങ്ങളെ പിന്നെയും ചേ
ൎക്കുന്നതിന്നു അദ്ധ്യാഹാരം എന്നു പേർ (1. 52.)

167. (1) ഒറ്റപ്പദങ്ങളായ ആഖ്യ, കൎമ്മം, വിശേഷണം
എന്നിവക്കു പകരം ഒരു വാക്യവും വരും. ഇവയുടെ സ്ഥാന
ത്തു വരുന്ന വാക്യങ്ങൾക്കു ഉപവാക്യങ്ങൾ (Subordinate
clauses) എന്നു പേർ.

(2) ആഖ്യയും കൎമ്മവും നാമങ്ങളാകയാൽ അവയുടെ
സ്ഥാനത്തു വരുന്ന ഉപവാക്യങ്ങൾ നാമവാക്യങ്ങൾ (Noun
clauses)ആകുന്നു. വിശേഷണങ്ങളുടെ സ്ഥാനത്തു വരുന്ന
ഉപവാക്യം ഭേദകവാക്യം (Adjectival clause) ആകുന്നു.

(i) ‘പ്രിയംവദേ! നീ ശരിയാണു പറഞ്ഞത്’; എന്നതിന്റെ അൎത്ഥം ‘നി
ന്റെ വാക്യം ശരിയാണ്’ എന്ന കേവലവാക്യത്തിന്നു സമം ‘നിന്റെ വാക്യം’
8

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/129&oldid=197399" എന്ന താളിൽനിന്ന് ശേഖരിച്ചത്