താൾ:56A5728.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

iv. അപോദ്ധാരപ്രകരണം.

164. വാക്യം വിഭാഗിച്ചു കിട്ടുന്ന അംശങ്ങൾ തമ്മിലുള്ള
സംബന്ധത്തെയും ആ അംശങ്ങളെ കൂട്ടിച്ചേൎത്ത വിധത്തെ
യും കാണിക്കുന്നതിന്നു അപോദ്ധാരം അല്ലെങ്കിൽ വാക്യവി
ഭജനം എന്നു പേർ.

(i) ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം ഇവയാകുന്നു വാക്യത്തിലേ
മുഖ്യഭാഗങ്ങൾ. ഇവ തമ്മിലുള്ള സംബന്ധം നിൎണ്ണയിക്കുമ്പോൾ വാക്യം അന്വ
യിക്കുന്നുണ്ടോ ഇല്ലയോ എന്നും ആകാംക്ഷയെല്ലാം പൂരിക്കുന്നുണ്ടോ ഇല്ലയോ
എന്നും തീൎച്ചപ്പെടുത്തുവാൻ കഴിയുന്നതുകൊണ്ടു വാക്യരചനയിലും ഭാഷാന്തരം
ചെയ്യുന്നതിലും ഇതു വളരേ ഉപയോഗമുള്ളതാകുന്നു. വാക്യാൎത്ഥം മനസ്സിലാ
ക്കുന്നതിന്നും പദ്യത്തെ ഗദ്യരൂപമാക്കി വിവരണാത്മകമായ അന്വയം(Para-
phrase) എഴുതുന്നതിന്നും ഇതു വളരെ ഉപയോഗമുള്ളതാകുന്നു.

(ii) വാക്യങ്ങളെ കേവലവാക്യം, സങ്കീൎണ്ണവാക്യം, സംയുക്തവാക്യം, സ
മ്മിശ്രവാക്യം എന്നീ നാലുവിധമായി വിഭജിച്ചിരിക്കുന്നു. കേവലവാക്യത്തെ
സങ്കീൎണ്ണവാക്യമോ, സംയുക്തവാക്യമോ, സങ്കീൎണ്ണവാക്യത്തെ കേവലവാക്യമോ
സംയുക്തവാക്യമോ, സംയുക്തവാക്യത്തെ കേവലവാക്യമോ സങ്കീൎണ്ണവാക്യമോ
ആക്കി മാറ്റുന്നതു ഭാഷപരിജ്ഞാനം പരീക്ഷിപ്പാൻ നല്ലമാൎഗ്ഗം തന്നേ എങ്കിലും
അതു ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നില്ല. ശബ്ദരത്നം എന്ന പുസ്തകത്തിൽ
ഇതിനെ നല്ലവണ്ണം ഉപപാദിക്കും. നിന്റെ വാക്കു വിശ്വാസ്യമല്ല എന്നതു
കേവലവാക്യം; നീ പറയുന്നതു വിശ്വാസ്യമല്ല എന്ന സങ്കീൎണ്ണവാക്യത്തിന്നു
തുല്യം. നീ പറയുന്നതു വിശ്വസിപ്പാൻ പാടില്ല. നീ എന്തു പറയുന്നുവോ
ആയതു നമുക്കു വിശ്വസിപ്പാൻ കഴിയുന്നില്ല. നീ എന്തു പറയുന്നുവോ ആയതു
നാം വിശ്വസിക്കത്തക്കതല്ല. ഇങ്ങനെ അൎത്ഥഭേദം കൂടാതെ വാക്യത്തെ പലേ
പ്രകാരത്തിൽ മാറ്റുന്നതു ‘വാക്യപരിവൎത്തനം’ (transformation of sentences).

165. ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നി
വയുടെ യോഗത്താൽ ഉണ്ടാകുന്ന വാക്യത്തിന്നു കേവല
വാക്യം (Simple Sentence) എന്നു പേർ.

1. ബാലേ സുശീലേ ശുകകുലമാലികേ
കാലേ പറക കഥകൾ ഇനിയും നീ.

2. പാലും പഴവും ഭുജിച്ചു തെളിച്ചുടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊല്കെടോ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/128&oldid=197398" എന്ന താളിൽനിന്ന് ശേഖരിച്ചത്