താൾ:39A8599.pdf/741

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 681

എന്ത സംഗതി എന്ന ക്കുമ്പഞ്ഞി സായ്പുമ്മാരൊട സങ്കടപ്പെട്ടതിന്റെശെഷം
ആയതിന്ന ഒന്നും വിസ്തരിക്കാഞ്ഞാരെ ക്കൊട്ടയത്ത എഴുന്നള്ളി പാർത്തെടത്ത
ചെലവിന മുട്ടായി വരികകൊണ്ട ചൊരത്തിന്റെ മിത്തിലെ രാജ്യം ഢിപ്പു അടക്കി
ഇരിക്കുന്നത ഢീപ്പുന്ന എഴുതി അയച്ചാരെ അവിടന്ന നമുക്ക എഴുത്തു തരുന്ന മുതല
എടുത്ത ചിലവഴിച്ച ആ രാജ്യത്ത പാർക്ക തക്കവണ്ണം സമ്മതിച്ച എഴുതിവരിക കൊണ്ട
എല്ലാ ചെരത്തമിത്തൽ എളുന്നള്ളി പാർത്തത. ആ സമ്മയെല്ലൊ
എളൊത്തതമ്പുരാനെഴുന്നള്ളുകയും ക്കുമ്പഞ്ഞി എജമാനന്മാരിയിൽ ചിലരും കുടി
മാനന്തൊടിന്ന കണ്ട പഴച്ചിന്ന എടുത്ത മൊതൽ തരാമെന്ന പറഞ്ഞ എഴുന്നെള്ളി
യെടുത്ത കിഴെക്ക കൊണ്ടപൊയി മൊതല കൊടുക്കായ്ക കൊണ്ട തില്ലണ്ടെങ്ങരി പാർക്ക
ചിലവിനു അവിടെ എത്തു. എളെടത്ത തമ്പുരാൻ എഴുന്നള്ളിയടുത്തെ കല്പനക്ക
തിലണ്ടെരി പാർത്തെത്ത ചിലവിന മുട്ടിയാരെ തൊടിയക്കളത്ത എഴുന്നള്ളി പാർത്തു.
അവിടെ നെരെ പാളിയം വരികകൊണ്ട ഇക്കാട്ടദിക്ക നാം പാർക്കുന്നു. അവിടെക്ക
പട്ടാളം വരുവാൻ കാരണം നമെ ചാതിക്കുമെന്നു തിരുമനസ്സിൽ ബൊധിക്ക
കൊണ്ടല്ലൊ തൊടികളത്തിന്ന വെടി ഉണ്ടായത. പിന്ന എറിയ വെലത്തൊടക്കുമ്പഞ്ഞി
ആള വരികകൊണ്ട തൊടികളത്തിന്ന ഒഴിഞ്ഞ പാർക്കുനൊൾ കുമ്പഞ്ഞി എജമാനൻ
ഢങ്കണ്ണി സായ്പവർകൾ തലച്ചെരിവന്ന ഗുണദൊഷമ്മായിട്ട കത്തും ആളും എഴുന്നള്ളി
യെടുത്തെക്കു വരികകൊണ്ട വിശ്വസിച്ച തലച്ചെരിക്കൊട്ടെയിൽ എഴുന്നള്ളി സായ്പ
വർകളെ കണ്ടു കഴിഞ്ഞതും ഒക്കയും കഴിഞ്ഞു. എനിക്കുമ്പഞ്ഞിന്നും എഴുന്നള്ളിയടു
ത്തിന്നുമ്മായിട്ട ഒരു എടച്ചല് ഉണ്ടാക്കാരുത എന്നും പഴിച്ചി കുലൊത്തിന്നു എടുത്ത
ഉറുപ്പികിന്റെ പലിശ എണ്ണായിരം ചിത്ര ഉറുപ്പ്യ സമ്മത്സരന്തൊറും ക്കുമ്പഞ്ഞിന്ന
ബൊധിപ്പിക്കാം എന്നു കയ്യെറ്റ എഴുതികൊടുത്ത പിരിഞ്ഞതിന്റെശെഷം രണ്ട
സമ്മത്സരം ഉറുപ്പ്യ ബൊധിപ്പിച്ചു മൂന്നാം സംബത്സരം ഉറുപ്പിക്കം ആള അയച്ചിട്ട
കൊടുത്തയച്ചതും ഇല്ല. പിന്നെയും ചെരത്തിന്റെ മുകളിലെ രാജ്യത്തന്നച്ചിലവ കഴിച്ച
എഴുന്നള്ളിപാർക്കുമ്പൊൾ ക്കുമ്പഞ്ഞിന്നു ശ്രീരങ്കപട്ടണവും പിടിച്ചു ഢിപ്പുവിനെയും
ക്കൊന്നു എന്നതിന്റെശെഷം ക്കുമ്പഞ്ഞി സായ്പന്മാർക്ക വെണ്ടുവണ്ണം തരക എഴുതിം
അയച്ചു. രണ്ടു പ്രാവിശ്യം എഴുതി അയച്ചിട്ടും മറുവടികൂടി വന്നില്ല. മൂന്നാം പ്രാവിശ്യം
എഴുന്നെള്ളിയെടുത്തെക്കു പ്രമാണമ്മായിരിക്കുന്നതിൽ ചാത്താടി തങ്ങളെയും
വെങ്കിട്ടരായരെയും തരം എഴുതി കൊടുത്ത മക്ലൌദ്ധസായ്പവർകളളുടെ സന്നിദാണ
ത്തിങ്ങളെക്ക അയച്ചു. അവര അവിടെച്ചെന്ന കണ്ടു തരകം കൊടുത്തു. നുപ്പത ദിവസം
അവിടെ മുഷിഞ്ഞ പാർക്കയുംചെയ്തു. എന്നിട്ടും അവരൊട ഒരു കാര്യം പറക എങ്കിലും
തരകിന മറുവടിക്കത്തെ കൊടുക്ക എങ്കിലും ഉണ്ടായതുമില്ല. എന്നതിന്റെശെഷം
മക്ലൌദ്ധ സായ്പവർകളളുടെ കല്പന എന്നവെച്ചാൽ ഉൽപ്പത്തി കണ്ട ചാർത്തണ്ടതിന
അരിക്കാരന്മാര വന്ന എഴുന്നള്ളിയെടുത്തെ വന്ന കണ്ടാരെ നമ്മുക്ക സായ്പുമാര
കത്തുണ്ടെങ്കിൽ അപ്രകാരം നടത്തി കടം ആയതല്ലാഞ്ഞാൽ എഴുതി അഴിച്ച നന്മുക്ക
കുടി ഒരു കത്ത വരുത്തിതരണം എന്നു അരുളിചെയ്യാരെ സായ്പവർകൾക്ക വന്ന
ഹാരിക്കാരെപെർക്കും തരകം എഴുതി കൊടുത്തയച്ചു. ആയതിന മറുവടി വന്നതുമില്ല.
എന്നാരെ 70 ആമത ധനുമാസത്തിൽ എറിയ വെലത്തൊടകുട പാളിയം വയിനാട്ടിലെക്ക
വന്നല്ലൊ. എന്നാരെ ഇക്ലിശ്ശ ക്കുമ്പഞ്ഞിയൊട മത്സരിച്ച വെലപ്പെട്ട നിൽപ്പാൻ
ബലംപൊരാ എല്ലൊ. എന്ന വെച്ച ചെലെ ദിക്കിന്ന അസാരം കണ്ട വെടിയും വെച്ച
എഴുന്നള്ളിയെടുത്തിന്നു എഴുന്നള്ളിത്തൊടകുടഞാങ്ങളും കാട്ടിൽ വാങ്ങി പാർക്കയും
ചെയ്തു. ബഹുമാനപ്പെട്ട ഇക്ലിശ്ശ ക്കുമ്പഞ്ഞി എല്ലൊ ആകുന്ന നെരും തുംമ്പും വിസ്തരിച്ച
ഒരു വഴി ഉണ്ടാക്കി നിൽപ്പാനുള്ള വഴി തിരിക്കും. ശെഷം നാട്ടക്കാരും കുമ്പഞ്ഞി
എജമാനന്മാര പറഞ്ഞിട്ടും കുമ്പഞ്ഞി എജമാനന്മാര നിരുവിച്ചിട്ടും നാട്ടിൽ നെല
ആക്കി നിരിക്കെണ്ട വഴി നിരുവിക്കുമായിരിക്കുമെന്നുവെച്ച പാർത്തു. എന്നാരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/741&oldid=201838" എന്ന താളിൽനിന്ന് ശേഖരിച്ചത്