താൾ:39A8599.pdf/734

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

674 തലശ്ശേരി രേഖകൾ

അവർകളുടെയും ജെനരാൾ ഇഷ്ഠൊവാർട സായ്പ അവർകളുടെയും കല്പനപ്രകാര
മെന്ന മൊഹനി സായ്പ അവർകള എഴുതിയ കത്തു കറട്ടഗുടത്തിൽനിന്ന എഴുതി
കൊടുത്തയച്ചത. വിട്ടലത്തെക്ക നമുക്ക വന്ന എത്തിയതിന്റെ ശെഷം ആക്കൽപ്പന
ലംഘിച്ചി നാം നടന്നിട്ട ഉണ്ടായി വരികിൽ നമ്മുടെ കുറ്റത്തിന സായ്പു അവർകൾ
കൽപ്പിക്കുന്നതും നാം അനുസരിക്കുവാൻ തെയ്യാറായിരിക്കുന്നു. കൽപ്പന കൂടാതെ
തലച്ചെരിയിൽനിന്ന പൊറപ്പെട്ട പൊന്നത എന്തെന്നാൽ മഹാരാജശ്രീകമിശനർ സായ്പ
അവർകൾ മെൽ എഴുതിയ കാര്യം വിസ്തരിപ്പാൻ താങ്കൾക്ക എഴുതി ഇരിക്കുന്നു. എന്ന
കൽപ്പന എഴുതിവരികകൊണ്ട താങ്കളെ കല്പന വരുമെന്ന മൂന്ന ദിവസം പാർത്ത
കല്പന കിട്ടായ്ക്കകകൊണ്ട സറക്കാറ ശൊദ്യത്തിൽ ആയി പൊകരുതു എന്നും അന്നു
കാര്യം നടക്കുമ്പൊൾ ഉള്ള ആളുകൾ നമ്മുടെ ഒന്നിച്ചി ഇല്ലായ്കകൊണ്ട അവര ഒക്കെയും
ഈ നാട്ടിൽ ആകകൊണ്ട സറക്കാറ കൊമ്പിഞ്ഞിക്കു ഇരാജ്യവും ഉള്ളത ആകകൊണ്ട
നാം പുറപ്പെട്ട വരികയും ചെയ്തു. നാം കൊമ്പിഞ്ഞി ആശ്രയിൽ തന്നെ ഇരിക്കുന്ന നമ്മുടെ
പാപവും പുണ്യവും വിസ്തരിച്ച മെൽപ്പട്ട കൊമ്പിഞ്ഞി ആശ്രയിൽ തന്നെ രെക്ഷിപ്പാൻ
കൃപ ഉണ്ടായിരിക്കെയും വെണം. കൊമ്പിഞ്ഞി ആശ്രയിൽ എവിട ഉണ്ട എങ്കിലും
കൊമ്പിഞ്ഞി സറക്കാറക്ക ദൊഷം ഭവിക്കുന്ന വർത്തമാനം നാം കണ്ടുകെട്ട അറിഞ്ഞത.
സായ്പ അവർകൾക്ക രണ്ടമുന്ന പ്രാവിശ്യം എഴുതി അയച്ചിട്ടും ഉണ്ട. മങ്ങലൊരത്ത
ഇരിക്കുന്ന സായ്പ അവർകൾക്ക എഴുതി അയക്കുവാറ ഉണ്ട. സറക്കാറിൽ നിന്ന
നമുക്ക സഹായിച്ച തൊക്കെ നൂറും സായ്പ അവർകളെ കൽപ്പന പ്രകാരം കീങ്ക
സായ്പ അവർകളെ മുഖാന്തരം ബൊധിപ്പിച്ചിട്ടും ഉണ്ട. നാം എഴുതി കൊടുത്ത
കയികാകിതം നമുക്ക വന്നിട്ടില്ല. പുക്കുവാറ രശീതിയും കിട്ടിട്ടും ഇല്ല. ഇവിട രാജശ്രീ
മൊബൈഭാൾ സായ്പ അവർകൾ തൊക്ക ബൊധിപ്പിച്ച രശീതി കൊടുക്കണമെന്ന നിത്യം
ചൊതിക്കുന്നും ഉണ്ട. ഈ കാര്യത്തിന ഒക്കെയും ശാമറായൻ താങ്കളെ അരികത്ത
അയച്ചിട്ടും ഉണ്ട. അതുകൊണ്ട ഇക്കാര്യം ഒക്കെയും സായ്പ അവർകൾ വിസ്തരിച്ച
വെണ്ടുംവണ്ണം ആയിട്ട മറുപടി എഴുതി വരികയും വെണം. എന്നാൽ രവുദ്ദീ സംബത്സ
രത്തെ ജെഷ്ടസുദ്ധ2 നുക്ക മായുമാസം 24 നു എഴുതിയത. വിട്ടലത്ത നിന്ന 1800 മത
ജൂൻ മാസം 10 നു തലച്ചെരി കച്ചെരിയിൽ എത്തിയ കർണ്ണാടകക്കത്തിന്റെ പെർപ്പ
ജൂൻ 12 നു 975 മത മിഥുനമാസം 1 നു പെർപ്പാക്കിക്കൊടുത്തത.

1418 K

1674 മത മഹാരാജശ്രീ ഇഷ്ടിവിൻ സായ്പ അവരകൾക്ക കണ്ണൊത്തെക്കുന്നുമ്മലെ
നമ്പ്യാര സലാം. ചൈയ്ത സായ്പ അവരഗ്രഹിപ്പിക്ക തക്കവണ്ണം എഴുതിയ അവസ്ഥകൾ
ഇപ്പൊൾ പൊറാട്ടര തമ്പുരാൻ നമ്പ്യാമ്മാറക്ക എഴുതിയ തരക സായ്പ അവര
കാണിച്ചിരിക്കുന്നെല്ലൊ. ശെഷം ഇപ്പൾ തന്നെ ഈ രാജ്യത്ത ചെലെ കലസല ഉണ്ടാകു
മെന്നു വെച്ചി കുട്ടികളൊക്കെയും വളര ഭയപ്പെട്ട സങ്കടമായിരിക്കുന്നു. ഇയവസ്ഥകൾ
സായ്പഅവരകള ഗ്രഹിച്ചിട്ടുണ്ടായിരിക്കുമെല്ലൊ. മഹാരാജരാജമാന്ന്യ രാജശ്രീ
എന്റെത്രയും ബഹുമാനപ്പെട്ടിരിക്കുന്ന കൊമ്പിഞ്ഞി എല്ലാ ജനങ്ങളെയും നല്ലവണ്ണം
രക്ഷിച്ചിരിക്കുമ്പൊൾ കുമ്പഞ്ഞി കൽപ്പനക്ക വിരൊധമായി രാജ്യത്ത ചില കലസല
കാണിക്കുന്ന ആളൊട കൊമ്പഞ്ഞി പെർക്ക ചെല പ്രയത്നങ്ങൾ ചൈയ്യണമെന്ന
എനക്ക മനസ്സിൽ ഉണ്ടായിരിന്നു. മുമ്പിലും മഹാരാജശ്രീ ജെനറാൾ അബെട്ടകറമ്മലി
സായ്പ അവരകളിടെ കല്പനപ്രകാരവും മഹാരാജശ്രീ ഡങ്കിൽ സായ്പ അവർകളിടെ
കല്പനപ്രകാരവും കെട്ട കൽപ്പിച്ചകാര്യങ്ങൾക്ക ഞാൻ പ്രയത്നങ്ങൾ ചെയ്യും ഇരിക്കുന്ന.
ഇന്ന എന്റെ കയിക്കൽ ചെലവിന ഇല്ലായ്കകൊണ്ട ചെലവിന കൽപ്പിച്ചി തന്നാൽ
കൽപ്പിച്ച കാര്യങ്ങൾക്ക പ്രയത്നം ചൈയ്കകയും ചെയ്യാം. എല്ലാ കാര്യങ്ങൾക്കും സായിബ
അവരകളിടെ മനസ്സ എന്നൊടു നല്ലവണ്ണം ഉണ്ടായിരിക്കെയും വെണം. 975 മാണ്ട മിഥുന
മാസം 1 നു എഴുതിയത. ഇങ്കിരിയസ്സകൊല്ലം 1800 മത ജൂൻ മാസം 14നുക്ക മിഥുനമാസം 3 നു പെർപ്പാക്കിയ ഓല.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/734&oldid=201831" എന്ന താളിൽനിന്ന് ശേഖരിച്ചത്