താൾ:39A8599.pdf/726

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

666 തലശ്ശേരി രേഖകൾ

എന്തന്നെ വിസ്തരിച്ചുവെങ്കിൽ ഇനിക്ക മാനം ഉണ്ടായിരുന്നു. ഇനി ഞാൻ എത്രപ്രകാരത്തിൽ
നിൽക്കണമെന്ന കല്പന വന്നാൽ അപ്പകാരം കെട്ട നടന്നുകൊള്ളുന്നതും ഉണ്ട. കൊല്ലം
975 മത മെടമാസം 24 നു എഴുതിയ്യ എടവം 1 നു ഇഷ്ടിവിൻ സായ്ക്കപവർകൾ തന്നത
. എടവം 2 നു ഇങ്കിരെസ്സകൊല്ലം 1800 മത മാസം 13 നു പെർപ്പാക്കി കൊടുത്തത. ഒല.

1393 K

1649 മത മലയാംപ്രവിസ്യൽ മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടടിവിൻ
സാഹിപ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക് കുത്താളിചാത്തൊത്ത നായര സിലാം
. സാഹിപ്പു അവർകൾ കല്പിച്ചി കൊടുത്തയച്ച പരമാനിക വായിച്ച അവസ്ഥ മനസ്സിൽ
ആകയും ചെയ്തു. ഇപ്പൊൾ കഴിഞ്ഞുപൊയ അച്ചൻ മടത്തിൽ നായര ബഹുമാനപ്പെട്ട
കുമ്പഞ്ഞി സറ്ക്കാരിൽ 73 ആമതും 74 ആമതും കൂടി 27693 പണവും 20 കാശും ബൊധി
പ്പിപ്പാൻ ഉണ്ടന്ന ഒരു ജാമ്യം കൊടുത്തയച്ചാൽ നായരുടെ സ്ഥാനങ്ങൾ ഒക്കെയും
ഇനിക്ക അനുഭവിപ്പാൻ ആക്കി തരാമെന്നയെല്ലൊ എഴുതിയ പരമാനികയാകുന്നു.
യെറിയ പണത്തിന്ന് ഞാൻ ഇപ്പൊൾ പറഞ്ഞാൽ ഒര ജാമ്യ ഉണ്ടാകയും ഇല്ലല്ലൊ.
എന്നാലും ആകുന്നതിന് പ്രയത്നം ചൈത ഉണ്ടാകുമൊ എന്ന നൊക്കുകെയും ആം.
സാഹിപ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട നിലയാക്കി നിൽപ്പിച്ചുവെങ്കിൽ വല്ല
പ്രയത്നവും ചെയ്ത കണക്ക ആചാരത്തിൽ ഉള്ള പണം കുമ്പഞ്ഞിൽ ബൊധിപ്പിക്കണമെന്ന
പൊലെ മനസ്സിൽ ഉണ്ടായിരുന്നു. സാഹിപ്പു അവർകൾ കല്പിച്ചു എങ്കിൽ
അല്ലാതെകണ്ട ഞാൻ ഒന്നിന്നും പൊകയുമില്ലാ. മരിച്ച പുല കഴിഞ്ഞാൽ ജാമ്യം
ഉണ്ടാകുമൊ എന്ന ആകുന്നതിനെ പ്രയത്നം ചെയ്ത നൊക്കിട്ട ജാമ്യം ഉണ്ട് എങ്കിലും ഇല്ല
എങ്കിലും ഞാൻ സാഹിപ്പ് അവർകളുടെ സന്നിധാനങ്ങളിൽ വന്ന പണത്തിന്ന
വല്ലവഴിയും നിരൂപിച്ച ബൈാധിപ്പിച്ച വഴിആക്കി കൽപ്പിക്കുംപ്രകാരം കെട്ട നടന്നുകൊ
ള്ളുന്നതും ഉണ്ട്. യിനി എല്ലാക്കാര്യത്തിനും സാഹിപ്പു അവർകളുടെ കൃപാകടാക്ഷം
ഉണ്ടായി രെക്ഷിക്ക അല്ലാതെ മറെറാരു ആശയവുംമില്ല. കൊല്ലം 975 മത മെടമാസം 29
നു എഴുതിയ്യ. ഇഷ്ടിവിൻ സായ്ക്കപവർകൾ കൊടുത്തയച്ചത്. എടവം 2 നു ഇങ്കിരെ
സ്സുകൊല്ലം 1800 മത മാസം 13 നു. അന്നുതന്നെ പെർപ്പാക്കികൊടുത്ത്. ഒല.

1394 K

1650 മത മഹാരാജശ്രീ വടക്കെ പകുതിയിൽ മജിസ്താദ് ജിമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക് പൗസദാരക്കച്ചെരി ദൊറൊഗ സുബ്ബയ്യൻ
എഴുതിയ അർജി. എന്നാൽ കണ്ണൂരിൽ ഇരിക്കും ഗൌരി എന്ന പറയുന്നവളുടെ വീട്ടിൽ
നിന്ന കട്ടെ തട്ടാൻ പാസ്കർ എന്നവന്റെ വിസ്കാരത്തിന്ന് വന്ന കല്പനകത്തിൽ
എഴുതിയിരിക്കുന്ന സാക്ഷി ശൈഖപെമൻ എന്ന ദൊവി ഇപ്പൊൾ ഗൊവക്ക പൊയിരിക്ക
കൊണ്ടും ഈ വിസ്കാരത്തിന്ന അന്ന്യായക്കാരത്തിയും ശൈഖ്ഹൈമനും അല്ലാതെ വെറെ
സാക്ഷി കല്പനയിൽ എഴുതി കാണായ്ക്കക്കൊണ്ടും അന്ന്യായക്കാരത്തീടെ അമ്മയാ
കുന്ന അക്കമ്മ എന്നവൾ മെൽപറഞ്ഞ പാസ്ക്രിന്റെ പണിക്കൊപ്പിൽ നിന്ന കളവ
പൊയതിൽ കാതിലിടുന്ന രണ്ടു പൊന്നൊല എടുത്തു മറെറാരുത്തീന്റെ പക്കൽ
കൊടുക്കുന്നത കണ്ടിരിക്കുന്നു എന്ന അക്കമ്മ പറയുന്നു. അതുകൊണ്ടു ഇവളെ
പെരകൂട സാക്ഷി ആയിട്ട കല്പനക്കത്തിൽ എഴുതി വന്നാൽ നന്നായിരുന്നു. എന്നാൽ
കൊല്ലം 975 മത് എടവ മാസം 10 നുക്ക ഇങ്കിരെസ്സകൊല്ലം 1800 മത മായുമാസം 21 നു
എഴുതിയ അർജി. അന്നതന്നെ പെർപ്പാക്കിക്കൊടുത്തത.

1395 K.

1651 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജീമിസ്സ ഇഷ്ടിവിൻ സാഹൈപ്പവർകൾക്ക് ചൊഴലി കൊഉക്കലടത്തിൽ അമ്പുനമ്പ്യാറ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/726&oldid=201822" എന്ന താളിൽനിന്ന് ശേഖരിച്ചത്