താൾ:39A8599.pdf/722

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

662 തലശ്ശേരി രേഖകൾ

ചെയ്ത കുറ്റം സർക്കാരിൽ നിന്ന മാഫ ആക്കിയാൽ അവന്റെ സാക്ഷി നടപ്പമര്യാദിയിൽ
എടുപ്പാറുണ്ട. അന്ന്യായവും പ്രതിയും തീർന്നിട്ടു രണ്ടാമതും എഴുതിയിരിക്കുന്നതിന്റെ
സങ്ങതി മെൽപ്പറഞ്ഞ കള്ളന്മാരെ കാര്യത്തിന്ന അന്ന്യായക്കാരയും സാക്ഷിക്കാരയും
രണ്ടാമത ഞാൻ എല്ലാവരയും വരുത്തി വിസ്തരിച്ചാരെ അന്നു കുറാറ പൊർക്കാച്ചിക്ക
വസൂരിടെ ദീനം തന്നെ ആയിരിക്കകൊണ്ട അവന്റെ പ്രതിക്ക സങ്ങതി വന്നില്ല.
കുഞ്ഞിപ്പക്കി ദൊറൊഗമുൻമ്പെ വിസ്തരിച്ച എഴുതിയിരിക്കുന്നതിൽ അവൻ പ്രതിപ്പെട്ടത
കാണുക്കൊണ്ട അന്ന വിസ്തരിച്ചത അന്നെത്തെ ദിവസം തന്നെ വെച്ച എഴുതി. ഞാൻ
വന്നപ്പിന്നെ വന്ന അന്ന്യായം ഞാൻ വിസ്തരിച്ച ദിവസം തന്നെ വെച്ച എഴുതി. എനി
ഒക്കെയും സന്നിധാനത്തിങ്കൽ നിന്ന കല്പിക്കുംപൊലെ ഞാൻ നടന്നു കൊൾകയും
ചെയ്യാം. എന്നാൽ കൊല്ലം 975 മത മെടമാസം 16 നു എഴുതിയത. മെടം 19 നു ഇങ്കിരെ
സ്സകൊല്ലം 1800 എപ്രീൽ മാസം 29 നു പെർപ്പാക്കിക്കൊടുത്തത.

1384 K

1640 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക തലച്ചെരി പൌസദാരിക്കച്ചെരിയിൽ ദൊറൊഗ
സുബ്ബയ്യൻ എഴുതിയ അരിജി എന്നാൽ സായ്പു അവർകളുടെ കല്പനപ്രകാരം
കയിത്താൻ എഴുതി അയച്ച കത്ത എത്തി. അതിന്റെ വിവരം മനസ്സിലാകയും ചെയ്തു.
മയ്യയിൽ കൊല്ലൻ രയിരുവിന ക്കൊന്നെ അവസ്ഥക്ക മതിലക്കണ്ടി നെല്ലൊളി കുങ്കറ
എന്നവനും തണ്ടയാൻ കടുങ്ങൊൻ എന്നവനും കൊല്ലുന്നവരെക്കുട ഉണ്ടായിരുന്നു.
അതകൊണ്ട അക്കാര്യം വിസ്തരിപ്പാൻ വെറെ സാക്ഷി ഇല്ലായ്കകൊണ്ട ഈ മെൽ
എഴുതിയ രണ്ടാളെ സാക്ഷി എടുപ്പാനും അവരെ കുറ്റം മാഫ ആക്കാമൊ എന്നും
ചൊദ്യം ചെയ്തതിന നമ്പൂരിയും പണ്ടിതരും എഴുതിയ പക്ഷം ഇവിടക്കണ്ടില്ല എന്നും
അതുകൊണ്ട അവരൊടുചൊതിച്ചി താമസിയാതെ അവരെപക്ഷം എഴുതിവരണമെന്നും
തണ്ടയാൻ കടുണ്ടെങ്ങാൻ എന്നവൻ മരിച്ചി പൊയി എന്ന കെട്ടു എന്നും കല്പന
ആയപ്രകാരം എഴുതി കാണുക്കൊണ്ട മെൽ എഴുതിയ കൊല്ലൻ രയിരുവിന കൊന്ന
അവസ്ഥക്ക മെൽപറഞ്ഞ കുങ്കറ എന്നവന്റെയും കടുണ്ടെങ്ങാൻ എന്നവന്റെയും സാക്ഷി
എടുക്കാമെന്നും അവരെ കുറ്റം മാഫ ആക്കാമെന്നും അതിൽ ഒരുത്തൻ മരിച്ചു
പൊയെന്നു എഴുതി കാണുക കൊണ്ട കൊലപാതക കാര്യങ്ങൾക്ക ഒരു സാക്ഷി
ആയിട്ടു എടുത്തു കൂടായെന്നും ഒരു സാക്ഷി ആയിരിക്കുന്നതിന പ്രതിക്കാരൻകൂട
സമ്മതിച്ചാൽ ഒരു സാക്ഷി മതി എന്നും പ്രതിക്കാരൻ സമ്മതിക്കാത്ത കാര്യത്തിന ഒരു
സാക്ഷി ഉള്ളതിനക്കൊണ്ട എടുത്തുകൂടാ എന്നും അത്ത്രെ നമ്പൂരിയും പണ്ടിതരും
ഇപ്പൊൾ പറഞ്ഞത. കൊല്ലം 975 മത മെടമാസം 15 നു എഴുതിയത മെടം 19 നു
ഇങ്കിരെസ്സകൊല്ലം 1800 മത എപ്രീൽ മാസം 29 നു പെർപ്പാക്കി കൊടുത്തത.

1385 K

1641 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സാഹെവ അവർകളുടെ
സന്നിധാനത്തിങ്കല്ക്ക കുത്താട്ടിൽ നായര സിലാം. മുൻമ്പെ സാഹെവ അവർകൾ
പയ്യർമ്മല കയിപ്പുറത്ത കച്ചെരിയിൽ എത്തിയതിന്റെശെഷം നായരുടെ ദെണ്ണംകൊണ്ടു
സാഹെബ അവർകളുമായി കാമാനും കാര്യപ്രകാരങ്ങൾ ഒന്നും പറയുവാനും സങ്ങതി
വന്നതുമില്ല എല്ലൊ. കുംഭമാസം 9 നു ദെണ്ണം പിടിച്ചി മെടമാസം 19 നു അസ്തമിപ്പാൻ
നാലു നാഴികപ്പകലെ കഴികയും ചെയ്തു. എന്നതിന്റെശെഷം പയ്യനാട്ടുകരയും
പയൊർമലയും അധികാരിയായി വന്നിരിക്കുന്ന രാജശ്രീ പെർപ്പസായ്പു അവർകളുടെ
കല്പനക്ക ദൊറൊഗ കുഞ്ഞായിൻ മൂപ്പനയും രാമരായരയും എതാനും ആളുകളുംകൂടി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/722&oldid=201818" എന്ന താളിൽനിന്ന് ശേഖരിച്ചത്