താൾ:39A8599.pdf/721

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

661 തലശ്ശേരി രേഖകൾ

അതിൽ ഉള്ള അവസ്ഥ ഒക്കെയും വഴിപൊലെ ഗ്രെഹിക്കയും ചെയ്തു. ഈ മാസം ഇന്ന
16 നു ആയിട്ട നികിതി ഗഡു കഴിഞ്ഞു പൊയിട്ടും നികിതിയിൽ അവസ്ഥ ഒന്നും
എഴുതിക്കാണായ്കകൊണ്ട നമുക്കു വളര സങ്കടം തന്നെ ആകുന്നു. ശെഷം നികിതി
ബൊധിപ്പിക്കെണ്ടും, ഗഡുവിന ബൊധിപ്പിച്ചില്ല എങ്കിൽ രാജ്യത്തിൽ നിന്ന നികിതി
പിരിപ്പിക്കെണ്ടതിന രാജശ്രീ കമിശനർ സായ്പു അവർകളുടെ കല്പനക്ക ഇങ്ങുന്നു
തന്നെ ആളു കല്പിക്കുമെന്നുള്ള നിശ്ചയം തങ്ങളെ അന്തഃകരണത്തിൽ ഉണ്ടാകു
മെല്ലൊ. എന്നാൽ കൊല്ലം 975 മത മെടമാസം 16 നു ക്ക ഇങ്കിരെസ്സകൊല്ലം 1800 മത
എപ്രിൽ മാസം 26 നു എഴുതിയത.

1382 K

1638 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന
എഴുതിയ കല്പന. എന്നാൽ അയിറ്റാച്ചാലിൽ ഒരു കുങ്കറും കുറാറപൊക്കാച്ചിയും
മാണിയത്ത കെളനും ഊരാളി ആയടത്തിൽക്കെളുവും എന്നു പറയുന്ന ആളുകളുടെ
വിസ്താരം തനിക്ക രണ്ടാമത കൊടുത്തയ്ക്കുന്നതിൽ കള്ളന്മാരിൽ തലയാളായിരുന്ന
അവരെപൊലെ കാണുന്ന സാക്ഷിക്കാര പാണ്ണൊലിപൊക്കീന്റെയും മാണിയത്ത
ചൊയ്യാന്റെയും ഹിന്തു ജാതിക്കാരെ മാർഗ്ഗത്തിൽ എങ്കിലും മലയാള നാട്ടിലെ മര്യാ
ദിയിൽ എങ്കിലും മറ്റ കള്ളരക്കൊണ്ട സാക്ഷി എടുപ്പാൻ സമ്മതിക്കുന്നത എങ്ങിനെ
ആകുന്നു എന്ന നമുക്ക അറിയിക്കെയും വെണം. വിശെഷിച്ചി പ്രതിക്കാരന്മാര
പ്രതിപ്പെടുന്നതിന കച്ചെരിയിൽ വരുത്തി അവര പ്രതിപ്പെട്ട അവസ്ഥ എടുത്ത
തിന്റെശെഷം വെറെ ആയ കുറ്റത്തിന ഇനിയും അന്ന്യായമായിട്ടുള്ള അവസ്ഥ
എടുപ്പാൻ വളരക്രമമില്ലാത്തത ആകുന്നു എന്ന നമുക്ക കാണുകകൊണ്ട അപ്രകാരം
നടപ്പാൻ വരുത്തിയ സങ്ങതി എന്തെന്ന നമുക്ക അറിവിക്കെയും വെണം. എന്നാൽ
കൊല്ലം 975 മത മെടമാസം 16 നു ഇങ്കിരെസ്സകൊല്ലം 1800 മത എപ്രിൽ മാസം 26 നു
പെർപ്പാക്കിയ്ത.

1383 K

1639 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സസ്ഥിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യൻ
എഴുതിയ അരജി. എന്നാൽ അയിറ്റാച്ചാലിൽ കുങ്കറും കുറാറപൊക്കാച്ചിയും
മാണിയെത്ത കെളനും ഊരാളി ആയടത്തിൽക്കെളുവും എന്ന പറയുന്ന ആളുകളുടെ
വിസ്താരക്കത്തെ സന്നിധാനത്തിങ്കൽ നിന്നകല്പന ആയി കൊടുത്തയച്ചതും അതിനൊടു കൂടി
വന്ന കല്പനക്കത്തും വായിച്ചി ആയതിന്റെ വിവരം ഞാൻ അറികയും ചെയ്തു.
മുൻമ്പിൽത്തെ കുഞ്ഞിപ്പക്കി ദൊറൊഗ മെൽപ്പറഞ്ഞ നാലാജെ വിസ്താരം പാതിവിസ്തരിച്ചി
എഴുതിയിരുന്നത കണ്ടാരെ എനിയും ചെല അന്ന്യായക്കാര വരുവാനുണ്ടെന്നു
കാണുക്കൊണ്ടും കള്ളരക്കൊണ്ട സാക്ഷി ആയി എഴുതിക്കാണുക കൊണ്ടും ഞാൻ
സന്നിധാനത്തിങ്കൽ വന്നു. ഈ അവസ്ഥക്ക എത്തുപ്രകാരം വെണ്ടുവെന്ന അറിയിച്ച
പ്പൊൾ ഈ കള്ളരെ വിസ്താരത്തിന ഈ രണ്ട ആളെ സാക്ഷി എടുത്തൊളണമെന്നും
വിസ്താരം,തീർന്ന വന്നാൽ സാക്ഷിആയിരിക്കുന്നവരെകൊണ്ടിവെറെ അന്ന്യായം വന്നാൽ
ആ സമയത്തിൽ അവരെക്കൊണ്ടും വിസ്തരിക്കാമെന്ന കല്പിക്കകൊണ്ടും ഈ
രണ്ടാളെയും സാക്ഷി എടുപ്പാൻ തക്കവണ്ണം സായ്പവർകളെ കല്പനക്ക കുഞ്ഞിപ്പക്കി
ദൊറൊഗിക്കു കയിത്താൻ എഴുതിയ കത്ത കാണുകകൊണ്ടും അതെ ഞാൻ എഴുതി
തീർത്തത.എത ജാതിയിലും നാട്ടുമര്യാദിയിലും കള്ളരെ സാക്ഷി എടുപ്പാറില്ല. ഒരുത്തൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/721&oldid=201817" എന്ന താളിൽനിന്ന് ശേഖരിച്ചത്