താൾ:39A8599.pdf/719

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 659

മൊഴപ്പിലങ്ങാട്ടു വന്നു അന്നു തമ്പുരാൻ എഴുന്നള്ളിട്ടു ചെറക്കൽ ഇല്ല. വടക്ക
കൊക്കാനിചെരി ഇല്ലത്ത എഴുന്നള്ളിയിരിക്കുന്നു. അതുകൊണ്ട എനിക്ക വരുവാൻ
രണ്ടു ദിവസത്തെ താമസം ഉണ്ടു. നിങ്ങൾ മുൻമ്പെ നടക്കെവെണ്ടും. ഞാൻ
താമസിയാതെകണ്ട എഴുന്നള്ളിരിക്കുന്നടത്ത വരാമെന്നു പറഞ്ഞി അവര അയക്കെയും
ചെയ്തു. അവിടന്നു നാലുദിവസം കഴിഞ്ഞിട്ടു എഴുന്നള്ളിയെടുത്തു പൊവാനായിട്ട
പൊറപ്പെട്ടു പള്ളിക്കുന്നത്തെക്ക എത്തുംപഴെക്ക നമ്പൂരിനെയും പെരുമ്പ പൊറ്റിനെയും
അവിടക്കണ്ടു കാര്യം രൂപമാകുന്നതിന മുമ്പെ എന്തു ഇണ്ടെങ്ങാട്ടു പൊന്നു എന്നും
അങ്ങൊട്ട തന്നെ പൊക എന്നും പറഞ്ഞാരെ നമ്മുടെ കാര്യത്തിന കണക്കപ്പിള്ള ചെന്ന
തിരുമനസ്സ അറിയിച്ചി അക്കാര്യം രൂപമാക്കി എന്നയും ഒടപ്പിറന്നവളയും തെക്കൊട്ടു
പറഞ്ഞയക്കണമെന്നും 973 ലെ ധനുമാസം 15 നുക്കുള്ളിൽ എനക്ക തെക്കൊട്ടുപൊയെ
കഴിയുമെന്നും അതിനു തക്കവണ്ണം കണക്കപ്പിള്ള പൊയി തിരുമനസ്സ അറിവിച്ചി
വരണമെന്നും എറിയൊന്നു എന്നൊടു പറെക്കൊണ്ടു എന്നാൽ നിങ്ങൾ പൊരണ്ട
ഞാൻ പൊയി തിരുമനസ്സറിച്ചി കാര്യം രൂപമാക്കിക്കൊണ്ടുവരാമെന്നു പറഞ്ഞു
പൊകെയും ചെയ്തു. ഞാൻ എഴുന്നള്ളിയിരിക്കുന്നടുത്തു പൊയി ഇവറ പറഞ്ഞ
വർത്തമാനങ്ങളൊക്കെയും കുന്നത്ത ഗൊവിന്നപൊതുവാളും ഞാനും കൂടി
തിരുമനസ്സറിവിച്ചാരെ ആ വക ഒക്കെയും ദൈവസ്വമായിട്ട വാങ്ങുകെ ണ്ടുയെന്നും
കല്പിച്ചി അഞ്ഞുറ നായരിക്കും കഴകത്തെക്കും അതിനു പിടിച്ചതു വില കൊടുത്തു
വാങ്ങുകെ വെണ്ടുയെന്നു കല്പിച്ച തരക തരികെയും ചെയ്തു. തരകുംകൊണ്ട ഇവിട
വന്നു കല്പിച്ചി എഴുതിയ തരക എല്ലാവർക്കും കൊടുത്തു. നമ്പൂരിയൊടു ഈ
വർത്തമാനങ്ങൾ ഒക്ക പറകെയും ചെയ്തു. നമ്പൂരിക്ക തെക്കൊട്ട പൊകണമെന്നും കാര്യ
പ്രകാരങ്ങളൊക്കെയും പറഞ്ഞുവെച്ചപ്രകാരം നടപ്പാൻതക്കവണ്ണം ഒടപ്പിറന്നവളുമായിട്ടു
പറഞ്ഞിരിക്കുന്നുയെന്നും പറഞ്ഞു. കാര്യം നടപ്പാൻ തക്കവണ്ണം നമ്പൂരി അറക്ക ശീട്ട
എഴുതിതന്നു. എതാൻ പണവും എന്നൊടു വാങ്ങി നമ്പൂരി തെക്കൊട്ടു പൊകെയും
ചെയ്തു. കാര്യങ്ങള നടക്കണ്ടത അമ്മയെല്ലൊ ആകുന്നു. നമ്പുരിക്ക സംബന്ധം
ഇല്ലയെല്ലൊ. അതിന്റെശെഷം കഴകത്തിന്നും അഞ്ഞുറുനായരിൽ ചിലരുംകൂടി
മുണ്ടപ്രത്ത അമ്മെന ആള അയച്ചു വരുത്തി നമ്പൂരി എഴുതിയ ശീട്ടും കൊടുത്തു
വർത്തമാനങ്ങളും പറഞ്ഞു കാര്യം കഴകത്തിന്ന അതുപൊലെ ചെയ്യു തന്നു എങ്കിൽ
വലിയ ഉപകാരംതന്നെ എന്നും ഇന്നതന്നെ അക്കാര്യം നടക്കെണമെന്നും അതല്ല.എങ്കിൽ
ആയില്ല്യത്ത നമ്പ്യാറക്ക കൊടുക്കുന്നുയെന്നും അമ്മ പറഞ്ഞാരെ അതുവെണ്ടഇങ്ങുന്നു
തന്നെ എടുത്തൊളാമെന്നു പറഞ്ഞി ആ വസ്തുവും വകെയും ചെന്നു നൊക്കി 1000
ഉറുപ്പ്യ വെലക്കെട്ടി 73 മാണ്ട മെടമാസം 10 നു അവർക്കുള്ള വസ്തുവക ഒക്കെയും
മൊഴപ്പിലങ്ങാട്ടു ദൈവസ്വത്തിലെക്ക നീരവാങ്ങിച്ചി പ്രമാണം എഴുതി തന്നു. ആവികെക്ക
പലവകെയായിട്ട 300 ഉറുപ്പ്യ കൊടുത്തു. 700 ഉറുപ്പ്യ ധനത്തുമെൽ കയറ്റിയാൽ
അപ്പഴെ കൊടുപ്പാൻ തക്കവണ്ണം കഴകത്തിന്ന പ്രമാണവും എഴുതിക്കൊ ടുത്തു.
അതിന്റെ ശെഷം വഹ ഒക്കെയും കെട്ടുവാൻ ചെന്നപ്പൊൾ പണ്ടാരത്തിലെ വിരൊധം
കാങ്ക കൊണ്ട ധനം കെട്ടിച്ചതും ശെഷം പണം കൊടുത്തതും ഇല്ല. ഇപ്രകാരം ഒക്ക
നടന്നിരിക്കുന്നു. എന്നാൽ 975 മത മീനം 10 നു എഴുതിയത മെടം 12 നു
ഇങ്കിരെയസ്സുകൊല്ലം 1800 മത എപീൽ മാസം 22 നു പെർപ്പാക്കിക്കൊടുത്തത.

1380 K

1636 മത രാജശ്രീ മെസ്ത്രബ്രൊൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
05, കെൾപ്പിപ്പാൻ രണ്ടു തറയിൽ ആടൂറു മുണ്ടപ്പിറത്ത ഇല്ലത്തെ അമ്മ എഴുതിയ സങ്കടം.
എന്നെ വെളി കഴിച്ചെ മുണ്ടപ്പിറത്ത നമ്പിടി കഴിഞ്ഞതിന്റെ ശെഷം എനിക്കിവിട ഒരു
| കുറ്റുകാരും ഒടയവരും ഇല്ലായ്കകൊണ്ട എന്റെ ഒടപ്പിറന്ന നമ്പുരീന വരുത്തി ഇവിട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/719&oldid=201815" എന്ന താളിൽനിന്ന് ശേഖരിച്ചത്