താൾ:39A8599.pdf/702

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

642 തലശ്ശേരി രേഖകൾ

നിന്ന കഴിച്ചതും ഇല്ല. പാട്ടം നിശ്ചയിക്കുമ്പൊൾ ഈ ചരക്ക ഇന്നെടത്ത എത്തുവാൻ
ഇത്ത്ര കൂലി എന്ന കണക്കിൽ എഴുതണമെന്ന ഈ ദിക്കിൽ മര്യാദി ഇല്ല. പറമ്പത്ത
കയരിതെങ്ങു ആസകലം എണ്ണിയാൽ അഫലവും ശിശുവും എണ്ണികഴിച്ചാൽ കണക്കിൽ
എഴുതുകെയും ചെയ്യും. ശെഷം ഉള്ള ഫലം തെങ്ങു ഇത്ര എന്നാൽ അതിൽ കാണുന്ന
തെങ്ങ ഒക്കയും എണ്ണി ആയതിൽ മൂന്നിൽ ഒന്ന കഴിക്കുന്നതും ഉണ്ട. ആയത ഈ വക
നരിപ്പകൂലി പ്രയത്നത്തിന ഒക്കെക്കും അത്ത്രെ ആകുന്നു. ശെഷം കഴുങ്ങ ആകെ എണ്ണി
അഫലവും ശിശുവും കഴിച്ച ശെഷം ഉള്ള കഴങ്ങിന്റെ ആരൊഗ്യം പൊലെയും ആ
നെലത്തിന്റെ ഗുണംപൊലെയും ഇരുന്നുറ അടക്ക പാട്ടം കെട്ടുവാൻ കലമെനിക്ക
പ്രാപ്തി എന്ന ബൊധിച്ചാൽ ആയത ഫലമരം എന്ന എഴുതീട്ടും ഉണ്ട. ആയതിന അടക്ക
ഉണ്ടാകുന്നത എറ ഉണ്ടായാലും കൊറിഞ്ഞുപൊയാലും ആ കുടിയാന്റെ ഭാഗ്യംപൊലെ
പിലാവ ആക എണ്ണ അഫലവും ശിശുവും കഴിച്ചാൽ ശെഷം കായിക്കുന്നത എന്ന
ബൊധിച്ചാൽ ഫലമരം എന്ന നാട്ടമര്യാദിപൊലെ രണ്ട വെള്ളിപ്പണം പാട്ടം അത്ത്രെ
ആകുന്നു. വിശെഷിച്ച കായി ഉണ്ടാകുന്നത ഒരു കാലം എറ ഉണ്ടാഎങ്കിലും കൊറെഞ്ഞ
പൊയെങ്കിലും കുടിയാന്റെ ഭാഗ്യംപൊലെ അല്ലാതെ നിശ്ചയിച്ച സംവത്സരം തീരുവൊള
ത്തെക്കും പാട്ടം എളക്കുവാറും ഇല്ല. പാട്ടം നിശ്ചയിക്കുന്നത എത്ത്ര സംവത്സരത്തെക്ക
എന്നവെച്ചാൽ ഈ ദിക്കിലെ മര്യാദി നാലൊരാണ്ട എന്നാൽ അഞ്ചു സംവത്സരമത്തെ
ആകുന്നു. ജന്മിയും കുടിയാന്റെ മനസ്സും ഒന്നായാൽ എന്റെ സംവത്സരത്തെക്കു നിശ്ചയി
ക്കുവാറും ഉണ്ട. സർക്കാരിൽ ബൊധിപ്പിക്കുന്ന നികിതി ജന്മി എങ്കിലും ജന്മിഇന്റെ
പെർക്ക കുടിയാൻ എങ്കിലും ബൊധിപ്പിച്ചാൽ ആയത കഴിച്ച ശെഷം ജന്മി അനുഭവി
ക്കെയും ചെയ്യും. കാലത്തിന്റെ അവസ്ഥപൊലെ ഉണ്ടാകുന്ന ഫലങ്ങള എന്റെ ആയി
വന്നാലും കൊറെഞ്ഞതുപൊയെങ്കിലും മെൽ എഴുതിയ ഫലങ്ങൾക്ക കിട്ടുന്നപൊലെയും
എന്റെ കിട്ടിയെങ്കിലും കൊറിഞ്ഞു പൊയെങ്കിലും ആയവന്റെ ഭാഗ്യം,പൊലെ അല്ലാതെ
നിശ്ചയിച്ച പാട്ടം എങ്കിലും സർക്കാർക്ക ബൊധിപ്പിക്കെണ്ടും നികിതി എങ്കിലും
എളക്കുന്ന മര്യാദി ഈ നാട്ടിൽ നടന്നുവന്നതും ഇല്ല. വിശെഷിച്ചി തെങ്ങുഫലം
എഴുതുന്നതിന്റെ കായി ആഹ് കാണുന്നതിൽ മുനിൽ രണ്ടംശം ശൈഷിക്കുന്നത പാട്ടം
എന്നത്രെത്ത നിശ്ചയിച്ചി. അതമാത്രം കണക്കിൽ എഴുതുന്ന മർയ്യാദി, കണ്ടങ്ങൾ ചാർത്തി
വാരം നിശ്ചയിച്ചി എഴുതിയത എതപ്രകാരം എന്നാൽ ഒരു നെലത്ത ചെന്നാൽ
അക്കണ്ടങ്ങൾ ഒക്കെയും എണ്ണി ആയതിന്റെ നീളവും അകലവും വിസ്താരവും നല്ലവണ്ണം
നൊക്കി ആ നെലത്തിന്റെ മണ്ണിന്റെ ഗുണവും നൊക്കി ആ നെലത്തിൽ ഇത്ത്ര വിത്ത
വെണ്ടി വരുമെന്ന മതിക്കും. ആയത ഈ നെലത്തിൽ എകദെശം ഇത്ര വെള ഉണ്ടാകു
മെന്നും ഈ നെലത്തിൽ ഇത്ര ചെലവ വെണ്ടിവരുമെന്നും ആയത വിത്തും ചിലവും
കഴിക്കുംബാൾ ഇത്ത്രവാരം ബൊധിപ്പിക്കുവാൻ ഉണ്ടാകുമെന്ന ഞാങ്ങൾക്ക ബൊധി
ച്ചാൽ അതമാത്രം ഇത്ത്ര വിത്തിന ഇത്ത്ര വാരമെന്ന നിശ്ചയിച്ചി കണക്കിൽ
എഴുതുകെയും ചെയ്തു. ശെഷം മെൽപ്പട്ട ഉണ്ടാകുന്ന വെളെയും ഉണ്ടാക്കെണ്ടുന്ന
ചെലവും കണക്കിൽ എഴുതുന്ന മര്യാദി ഈ ദിക്കിൽ ഇന്നെവരെക്കു നടന്ന വന്നതുമില്ല.
ആയത ഞാങ്ങൾ എഴുതീട്ടുമില്ല. ചെലെ കണ്ടം ചാർത്തുമ്പൊൾ ജന്മി കുടിയാന
എഴുതികൊടുത്ത കൊഴുഒല കൊണ്ടുവന്ന കാണിച്ചാരെ ആയതിൽ എഴുതിയിരിക്കുന്ന
വാരവും ഞാങ്ങൾ മതിച്ച വാരവും ഒത്തിരിക്കുന്നു. ശെഷം കുടിയാന്മാര കണ്ടത്തിൽ
ചിലവ ഇടുന്നത ഇത്ത്ര എന്നു പറയുംപൊലെ പ്രമാണിച്ചി എഴുതിയാൽ ഉണ്ടാകുന്ന
വെള മതിച്ചി എഴുതിയാൽ മെൽ എഴുതിയ ചിലവ കഴിക്കുമ്പൊൾ ജന്മിക്ക വാരം
എങ്കിലും കൊംപിഞ്ഞിക്ക നികിതി എങ്കിലും എഴുതുവാൻ ഉണ്ടാകെയും ഇല്ല. ആയത
കൊണ്ട അവറ പറയുന്ന ചിലവ പ്രമാണിച്ചി കൂട. ശെഷം മെൽപ്പട്ട ഈക്കണ്ടത്തിൽ
ഇത്ര തന്നെ വിള ഉണ്ടാകുമെന്നും ആയതിന അസാരം എങ്കിലും വാരം എറ
എഴുതണമെന്നും ഞാങ്ങൾ എഴുതിയാൽ കണ്ടങ്ങൾ കൊത്തുന്നവരിക്ക ചെതം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/702&oldid=201757" എന്ന താളിൽനിന്ന് ശേഖരിച്ചത്