താൾ:39A8599.pdf/696

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

636 തലശ്ശേരി രേഖകൾ

കൊടക രാജാവ അവർ കല്പിക്കുംപൊലെ ആ കല്പന കൊംപിഞ്ഞിയിൽ നിന്ന
കൽപ്പിച്ചതെന്ന ഭാവിച്ചി അനുസരിച്ചു നടക്കണമെന്നത്ത്രെ ആകുന്ന കൊടകരാജാവ
അവർകള കണ്ടതിന്റെശെഷം നമ്മൊട കല്പിച്ച വിവരം ചൊരത്തിന്റെ താഴ
സുബ്ബരായൻ എന്നവനെയും വളര ആളുകളും പൊയിരി ക്കുന്നു. നിങ്ങളും പൊയി
സഹായമായിട്ട കൂടനിന്ന അവര പറയുനെബാലെ അനുസരിച്ചി നടക്കണമന്ന കല്പന
ആയപ്രകാരം ചൊരത്തിന്റെ താഴ വന്ന വളര ആള സറദാരമാരക്ക ഒരൊ ആള വഴി
കാണിക്കുവാനായിട്ട പത്തിരിപത ആള വഴികാണിക്കുവാനായിട്ട വെവ്വെറെ
കൊടുത്തതല്ലാതെ ഞാങ്ങളായിട്ട അവരെകൂടനിന്ന ഒന്നും പ്രവൃത്തിച്ചതുമില്ല. ഇങ്ങനെ
ഇരിക്കുമ്പൊൾ ഠീപ്പുവിന്റെ ആളും ഈ ആളുകളുക്കും. യുദ്ധമായതിന്റെ ശെഷം
യുദ്ധത്തിന്റെ കലസലിൽ നാനാദിക്കിലെ ആളും വന്ന കൂടീട്ടും ഉണ്ടായിരുന്നു.
കൊംപിഞ്ഞി സർക്കാർ കല്പനക്ക വന്നവര അനുസരിക്കാതെ ഠീപ്പുവിന്റെ പക്ഷമായിട്ട
നടക്കുന്നവർക്ക സർവ്വപ്രകാരത്തിൽ ദൊഷം അനുഭവിക്കണമെന്ന അന്ന എല്ലാവരക്കും
എഴുതി പരസ്യമാക്കിയതുകൊണ്ട നിശ്ചയിക്കയും ചെയ്തു. അനുസരിക്കുന്നവർക്ക
ഉപദ്രവിക്കരുതെന്ന അറിയിക്കയും ചെയ്തു. ഇങ്ങനെ ഇരിക്കുമ്പൊൾ മഞ്ഞെശ്വരത്തെ
കച്ചൊടക്കാര രാമചന്ദ്രശെന ഭൊഗരഗുസാന്തയ്യ ബാവണ്ണകട്ടെ നാറാണനായക്കനും
കെശവപ്പയ്യും ഇവര എല്ലാവരും വന്ന കണ്ടാരെ അവർക്ക പലെ പ്രകാരത്തിൽ ബൊധി
പ്പിച്ച വിവരം എനി നകരത്തിൽ ഇരിക്കും നാറാണഭക്ടനും സറാപ്പ ലക്ഷ്മണ സെക്ക
മൊയിതിൻ ബഉട്ടസെക്ക സെക്കാലി പൊക്കുട്ടി ഇവര എല്ലാവരും ഠീപ്പുവിന്റെ ദിവാൻ
ശാദരി ബിയാരി നമൊട യുദ്ധംചെയ്തവന്റെ കൂട ആളുകള ശെഖരിച്ചികൊണ്ട
ഇരിക്കുന്നെല്ലൊ. അവരെ രണ്ടു ദിവസത്തിൽ വിളിപ്പിക്കണമെന്ന ഇവരൊടു പറഞ്ഞി.
രണ്ടുമുന്ന പ്രാവിശ്യം എഴുതി അയക്കയും ചെയ്തു. അത ഒന്നും അനുസരിക്കാതെ
കുമ്പളയിൽനിന്ന സാദരീന്റെകൂട നിന്ന ഠീപ്പുവിന്റെ വളര ആള ശെഖരിച്ചി 1799 മത
സിദ്ധാർത്ത സംബത്സരത്തെ വൈശാഖശുദ്ധ സപ്തമിക്കമായുമാസം 12നു ചൊവ്വാഴിച്ച
ആയിട്ട നമെ നൊക്കി വന്ന മഞ്ഞെശ്വരത്തിൽ ഇരിക്കുന്ന ആളുകള വളഞ്ഞി യുദ്ധം
ചെയ്യാരെ ശുദ്ധ നവമിക്ക മായുമാസം 13 നു നമ്മുടെ ആളുകള കൂടി നല്ല പ്രകാരത്തിൽ
യുദ്ധം ചെയ്യുമ്പൊൾ ആശാതിരിയും ഉദ്യാവരത്ത പാർത്താരെ ആ വർത്തമാനം നാലു
ദിക്കിലും അറിയിച്ചാരെ കൊടകരാജാവ അവന്റെ ആളവന്ന കൂടി ശുദ്ധ ദെശമി
ക്ക മായുമാസം 14 നു വഴര യുദ്ധം ആയി കൊടക ജനങ്ങഴിൽ എത്താൻ ചാക്കും മുറിയും
ഉണ്ടായി. നമ്മുടെ ആളും കടന്ന പ്രവൃത്തിച്ചി ഉദ്യാവരത്തിന്ന സാദരിയും രണ്ടു ഭാഗത്താ
യിപ്പായുകെയും ചെയ്തു. അതിന്റെശെഷം കല്ലിന്റെ കെട്ട എവിട എവിടഇരിക്കുന്നതിൽ
രണ്ടാമത വന്ന അതിന്റെ മറയിൽ ശത്രു പാർക്കരുതെന്ന വെച്ചി പൊളിച്ചിട്ടുണ്ടാ
യിരിക്കും. യുദ്ധം കഴിഞ്ഞതിന്റെശെഷം അരി എന്ത ചെയ്തിരിക്കുന്നെ നാം അറിഞ്ഞ
തുമില്ല. അതുകൊണ്ട നമ്മുടെ കയ്യിൽ ഇരിക്കുന്ന സന്നതകൾ ഒക്കെയും സന്നിധാനത്തി
ങ്കലെക്ക അയച്ചിരിക്കുന്നു. ഇതിന കൊടകരാജാവ അവർകൾ പ്രമാണമായിട്ട
ഇരിക്കുവൊൾ നമ്മുടെ വിസ്താരം എന്തൊരു കാര്യത്തിനാകുന്നു. ഞാങ്ങളെന്നാൽ
കൊംപിഞ്ഞിന്റെ മക്കളെ വെറെ പ്രത്യെകമായി ഒരു കല്പന നമുക്ക തന്നതുമില്ല.
അവന്റെ മുഖാന്തരം നടന്നതിന അവർക്ക എഴുതിയാൽ അവിടുന്ന ഇതിന ജബാബു
ഉണ്ടാകയും ചെയ്യും. നാം മടങ്ങി തലച്ചെരിക്ക എത്തണമെന്ന സെനാപതി ജനറാൾ
ഇഷ്ടറൊർസായ്പു അവർകൾ എഴുതിയ കലപ്പനപ്രകാരം നാം കണ്ണൂര എത്തിക്കണ്ടാരെ
രാജശ്രീ പാട്ടസ്സൻ സായ്പു അവർകളെ മുഖാന്തരം നമൊടു കല്പിച്ച വിവരം നിങ്ങളെ
പെരിക്ക വളര അന്ന്യായം കെട്ടിരിക്കുന്നു. ആയത അറിഞ്ഞ വർത്തമാനം നിങ്ങൾ പറെ
യണമെന്ന കല്പിച്ചാരെ നാം എഴുതിയ വിവരം രാജശ്രീ മൊഹിനി സായ്പ എഴുതിയ
കത്ത നമുക്ക എത്തിയതിന്റെശെഷം ആ വർത്തമാനം എല്ലാവരിക്കും അറിയിച്ചിരി
ക്കുന്ന, നാം ഒരു അതിക്രമത്തിനും പൊയിട്ടില്ല. ഇപ്പൊൾ രണ്ടാമത മാർഗ്ഗശിരമാസം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/696&oldid=201737" എന്ന താളിൽനിന്ന് ശേഖരിച്ചത്