558 തലശ്ശേരി രേഖകൾ
1191 J
1449 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ, ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയിടെ പാളിയം തലച്ചെരിയിലും കണ്ണൂരിലും
വന്ന മഴക്കാലം പാർപ്പാൻ ആയിക്കൊണ്ട അവർക്ക ചാപ്പ ഉണ്ടാക്കുകെയും വെണം.
അതുകൊണ്ട തങ്ങളാൽ കൂടുന്നടത്തൊളം ഓലയും കഴുങ്ങും മുളയും തലച്ചെരിയിലും
കണ്ണൂരിലും കൂലിക്കാന്റെ പക്കൽ കൊടുത്തയക്കയും വെണം. അതിന്റെ വില ബഹുമാന
പ്പെട്ട കൊമ്പിഞ്ഞിയിടെ മെൽപ്പറഞ്ഞ ചാപ്പയിടെ പ്രവൃത്തി എടുപ്പിക്കുന്ന സായ്പു
എങ്കിലും ശെഷം രാജശ്രീ ജനരാൾ ഇഷ്ടൊരി സായ്പൂന്റെ കല്പനക്ക എതൊരു
സായ്പു എങ്കിലും തരികെയും ചെയ‌്യും. ഇപ്പൊൾ മഴ സമയം അടുത്തിരിക്ക കൊണ്ട
മെൽ എഴുതിയ സാമാനം എത്തിക്കുവാൻ താമസം വന്നു പൊകയും അരുതു. ആയത
കൊമ്പിഞ്ഞിക്കു വെണ്ടിയ എത്ത്രെയും ഒരു നല്ല പണി അത്ത്രെ ആകുന്നു. അതുകൊണ്ട
മെൽപ്പറഞ്ഞ സാമാനം എത്ത്ര എത്തിച്ചു കഴിയുമെന്ന നിശ്ചയമായിട്ട് നമുക്ക എഴുതി
അയക്കയും വെണം. എന്നാൽ കൊല്ലം 974 മത എടവമാസം 5 നു ഇങ്കിരിയസ്സ കൊല്ലം
1799 മത മായുമാസം 16 നു എഴുതിയത. ഇപ്പകാരം അന്ന കൊട്ടയത്ത മൂത്ത രാജാവിന–
1, ഇരുവയിനാട്ട ചന്ത്രൊത്ത നമ്പ്യാർക്ക–1, ഇരുവയിനാട്ട കുന്നുമ്മൽ നമ്പ്യാർക്ക–1,
ഇരുവയിനാട്ട കാമ്പ്രത്ത നമ്പ്യാർക്ക–1, ഇരുവയിനാട്ട കെഴക്കെടത്ത നമ്പ്യാർക്ക– 1,
ചൊഴലി നമ്പ്യാർക്ക–1.
1192 J
1450 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടെൻ ജീമിസ്സ ഇഷ്ടിവിൻ
സായ്പ അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പയ‌്യെനാട്ടുകരെയും
പയ‌്യെർമ്മലയും ദൊറൊഗ കുഞ്ഞായിൻ മൂപ്പൻ എഴുതിയ അരജി. ആഞ്ഞാട്ടുനായരക്കും
കുത്താളിനായരക്കും എഴുതിയ പരമാം രണ്ടുംകൊണ്ട പയൊർമ്മല ആഞ്ഞാട്ടു നായരെ
പാർക്കുന്ന കെഴെക്കൊലു എടത്തിൽ ചെന്ന നൊക്കുംപൊം നായരു അവിടയില്ല. ഞാൻ
ചെല്ലുന്നെ വർത്തമാനം കെട്ട നായരും അവിടുന്നു ഒളിച്ചു കളെകയും ചെയ്തു. എന്നാരെ
അവിട നിൽക്കുന്ന ആളുകളൊടു ഞാൻ പറഞ്ഞു നായര കാണണ്ടെ ആവിശ്യം ഉണ്ടു.
സായ്പു അവർകൾ നികിതിപ്പണത്തിന എഴുതിയെ പരമാം ഉണ്ടു. അത നായരക്ക
കൊടുത്ത സായ്പ അവർകൾ എന്നൊടു നികിതീന്റെ കാർയ‌്യംകൊണ്ട പറെയാൻ
കല്പിച്ചിട്ടും ഉണ്ടു. വെറെ ഒരി കാർയ‌്യം എന്ന വിചാരിച്ചിട്ട തെറ്റി നിൽക്കെയും വെണ്ട
എന്ന പറഞ്ഞാരെ നായരെ ആളു പറഞ്ഞു നായര ഇതിന്റെ കെഴക്കെ ആഞ്ഞാട്ടു
എടത്തിൽ ഇന്നല രാത്രത്തി പൊയി(നില്)ക്കുന്നു എന്നു പറകയും ചെയ്തു. എന്നാരെ
ഒടനെ തന്നെ ഒരി അവൾതാറെയും രണ്ടു കൊൽക്കാരയും ആഞ്ഞാട്ടെടത്തിൽ അയച്ചു
അവിട നൊക്കുമ്പെളക്ക അവിട ചെന്നിട്ടില്ല എന്നു അവിടുന്നും പറകയും ചെയ്തു.
യെന്നാറെ ശെഷം നായര പാർക്കുന്നെടത്തിൽ ഒക്കെയും ആള അയച്ചു നൊക്കീറ്റും
നായര എങ്ങും കണ്ടതും ഇല്ല. എന്നതിന്റെശെഷം ഞാൻ കുത്താളിനായരെ അരിയത്തു
പൊകെയും ചെയ്തു. സായ്പു അവർകൾ തന്നെ പരുമാം കുത്താളിനായരക്ക കൊടുത്ത.
സായ്പു അവർകൾ എന്നൊടു കല്പിച്ചെ പ്രകാരത്തിൽ നായരും ആയിട്ട നികിതി
കാര്യം കൊണ്ട മുട്ടി പറകയും ചെയ്തു. എന്നാരെ നായര എന്നൊടു പറഞ്ഞു 74ൽ ഒന്നാം
ഗഡുവിന്റെ പണം അത്ത്രെ ഞാൻ എടുത്തിട്ടുള്ളൂ. അത 73 ആമത്തിലെ നിലുവിൽ
കഴിച്ചു പൊയെല്ലൊ. ശെഷം രണ്ടാം ഗഡുവിന്റെ പണം ഞാൻ എടുത്തിട്ടും ഇല്ല.
എന്നാരെ പാർപ്പത്തിക്കാര ഒക്ക നായര വിളിപ്പിച്ചി പണം വെകം 5 നു ആയിട്ടും 10 നു
ആയിട്ടും തീർത്തു ബഹുമാനപ്പെട്ട കൊമ്പിഞ്ഞി ഖജാനക്ക തീർത്ത ബൊധിപ്പിക്കാമെന്ന