താൾ:39A8599.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1 C & D

1 അമത രാജശ്രീ ചെറക്കൽ രാജാവ അവർകൾക്ക തലച്ചെരി തുക്കടി
സുപ്പ്രെന്തെണ്ടെൻ ക്രിസ്തപ്പർ പിൽ സാഹപ്പവർകൾ സല്ലാം. എന്നാൽ തങ്ങൾ
മുമ്പിളുത്തെ അക്കിതിങ്ങ സുപ്പ്രെന്തെണ്ടെൻ മെസ്തർ ഹദ്ധസൻ സാഹപ്പവർകൾക്ക
എഴുതി അയച്ച കത്ത വയിച്ച അവസ്ഥയും അറിഞ്ഞ. മാദവൻ പണ്ടാരിക്ക 20,000
ഉറുപ്പ്യ കൊടുപ്പാനായിട്ട പ്രമാണം എഴുതി അയച്ചിട്ട ഉറുപ്പ്യ കൊടുക്കായ്കകൊണ്ട
ആയത ഗ്രെഹിപ്പിപ്പാൻ നമുക്കു വളര സങ്ങടമായിരിക്കുന്നു. അതു കുടാണ്ടു
തങ്ങളെകൊണ്ട ഒരു കാശം ബൊധിപ്പിക്കയും ചെയ്യുമ്മില്ല. ഇവണ്ണം അകുന്നതുകൊണ്ട
നികിതിപണവും ഉപെക്ഷം ഉണ്ടായി വരുത്തുന്നതിനെ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക
എറ പ്രസാതക്കെട അകുന്നതുകൊണ്ട നമുക്ക വളര സങ്ങടമ്മായിരിക്കുന്നു. ഇപ്പൊൾ
നാം ചൊതിക്കുന്നതും ഉണ്ട. ഈ കത്ത കണ്ടാൽ ഉടെനെ നാട്ടിൽ നടക്കുന്ന മുതൾ
20000 ഉറുപ്പ്യം ബൊധിപ്പിക്കയും വെണം. തങ്ങൾ എറ ബുദ്ധി ഉള്ളവരാകുന്നതുകൊണ്ട
ഇതിന്റെ നെര ഉള്ളത തങ്ങക്കതന്നെ അറികയും ആം. ഇനി എന്തും
പറകവെണ്ടിയിരിക്കുന്നു. കൊല്ലം തൊള്ളായിരത്ത എഴുവത്തൊന്നുമത എടവമാസം 6
നു ഇക്ലിശ്ശ കൊല്ലം 1796 അമത മെയിമാസം 16 നു എഴുതിയ കത്ത.

2 C & D

2 അമത മഹാരാജശ്രീ സുപ്രെഡെണ്ടൻ മെസ്ഥർപ്പിലി സഹെബ അവർകളുടെ
സന്നധാനത്തങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലുരായൻ വെങ്കട കുപ്പയ‌്യൻ കൂടി
എഴുതിയ അർജി. സ്വാമി. പന്തിരായിരം മടൽ ഒല വെലക്ക വാങ്ങി ഒരുത്തിയിൽ
കുട്ടിവെച്ച അ വിവരത്തിനെ എഴുതി അയക്കെണമെന്ന മഹാരാജശ്രീ സുപ്രഡെണ്ടൻ
സഹെബ അവർകളെ കൽല്പന ആയിട്ട ഉണ്ടെന്ന ദിവാൻ കച്ചെരിയിൽ നിന്ന ഉത്തരം
വന്ന ക്ഷെണത്തിൽതന്നെ കൽപന പ്രകാരം പറകടവത്ത ഒബളിയിൽ മാപ്പളമാരൊട
ആറായിരം മടൽ ഒല വാങ്ങി ഒരുത്തിയിൽ ഇട്ടശെഷം ആറായിരം മടൽ ഒലക്ക അള
അയച്ചിട്ടും ഉണ്ട. ഇന്ന നാളെ മുവന്തിയിലകത്ത എത്തുകയും ചെയ്യും. അയതകൊണ്ടു
ഇന്നെ എടത്ത എത്തിക്കണംമെന്ന കൽപ്പന വന്നാൽ അപ്രകാരം പന്തിരായിരം മടൽ
ഒല എത്തിക്കുന്നതും ഉണ്ട. ഓലമടൽ ആയിരത്തിനെ എഴു ഉറുപ്പ്യ വെല കുടക്കണംമെന്ന
കച്ചൊടക്കാറരും രാജാ അവർകളും കുടി പറകയും ചെയ്തു. താലുക്കൻ മജികുറ
മുക്ക്യസ്തൻമാർ മുവ്വായിരം നായരി കുറിക്കാട്ട കുറപ്പം കണ്ണബറ്റെ നബ്യാരും
വെളത്തനായരും കടക്കാങ്കിനബറും (നബ്യാറും) ചിറിയ പാദരികൊട്ട നബ്യാരും വലിയ
പാതരിക്കൊട്ട നബ്യാരും തൊട്ടർത്ത നബ്യാരും കുടി ഞങ്ങളെ സ്ഥാനമാനങ്ങൾ വസ്ഥു
മുതൽകളും ഞങ്ങൾക്ക തന്ന കുബഞ്ഞിക്ക കൊടുക്കുന്ന നികിതി വക എന്തി
കൊണ്ടെങ്കിലും നിങ്ങളെ വസ്തു മുതൽക്ക നിങ്ങൾതന്നെ വാങ്ങിതരുംബൊലെ കൽപന
തന്നല്ലാതെ കുടികളിൽ വന്ന പാർക്കുന്നതുമില്ലാ എന്ന എല്ലാവരും പയിങ്ങൊട്ടകാവിൽ
കുട്ടംങ്കുടി ഇരിക്കുന്നു. കൊഴികൊട്ടൽ നിന്ന രാജാ അവർകളെ വകയിൽ ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/61&oldid=200343" എന്ന താളിൽനിന്ന് ശേഖരിച്ചത്