താൾ:39A8599.pdf/605

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 545

ഇനിക്കമെൽ ദൊഷം വരുമെന്ന വെച്ചിട്ടത്ത്രെ ഞാൻ ക്ഷെമിച്ച പാർക്കുന്നത.
കുമ്പഞ്ഞീലെക്ക എടുക്കെണ്ടും ദ്രവ്യം യെടുത്ത ബൊധിപ്പിപ്പാൻ ഇപ്പ്രകാരെണ ആയാൽ
കഴിഞ്ഞ കഴികയുമില്ല. ഇച്ചയിത അവസ്ഥക്ക വെണ്ടുംവണ്ണം കൽപ്പന വരാഞ്ഞാൽ
ചില വസ്തു എന്നൊടും വന്നുപൊയി എന്ന വരികയും ചെയ്യും. അവസ്ഥപ്രകാരങ്ങൾ
ഒക്കയും മുൻമ്പിനാൽ എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. കുമ്പഞ്ഞിക്കൽപ്പനക്ക
നെരാകുംവണ്ണം നടന്ന പൊരണ്ടതിനും എന്റെ സങ്കടം തീർത്ത പൊരണ്ടതിനും നാം
എറെ അപെക്ഷിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 974 മത മെടമാസം 8 നു വടക്കെ
അധികാരി കച്ചെരിക്ക പാലെരി നായര എഴുതി അയച്ചതിന്റെ പെർപ്പ. മെടം 16 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 26 നു വന്ന. അന്നതന്നെ പെർപ്പാക്കിയത.
ഓല.

1167 J

1425 മത മഹാരാജശ്രീ വടക്കെ അധികാരി ജെമെസ്സ ഇഷ്ടടിവിൻ സാഹെബ
അവർകൾക്ക പയ‌്യർമ്മല പാലെരി നായര സ്സെലാം. ഇപ്പൊൾ കൊടുത്തയച്ച കത്ത
വായിച്ച അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ പാലെരി ആവിടുക്ക
തറ രണ്ടിന്ന ഞാൻ ബൊധിപ്പിക്കെണ്ടും നികിതിപ്പണത്തിന്ന എല്ലൊ സർക്കാരിൽനിന്ന
എഴുതി വന്നതാ കുന്നു. ആയവസ്ഥക്ക തറയിൽനിന്ന കുത്താട്ടിൽ നായരെ
മുഷ്കകൊണ്ട കുടികൾനിന്ന പണം കിട്ടായ്കകൊണ്ട വഴിയാക്കി തരണം എന്നവെച്ച
ഞാൻ പലെ പ്രാവിശ്യവും സർക്കാരിലെക്ക എഴുതി അയച്ചിക്കയും ചെയ്യുമെല്ലൊ.
എന്നിറ്റും പണം എടുപ്പാൻ വഴി ആയി വന്നതും ഇല്ല. എന്നതിന്റെശെഷം ചുരുക്കം
സാധു കുടികളായിരിക്കുന്ന അവ രൊട ഒന്നാം ഗഡുവിന്റെ പണം അസാരസാരം
വാങ്ങീറ്റും അസാരം ഒരി പണം കടം മെടിച്ചിറ്റും 74 വഹെക്ക 700 പണം ഞാൻ ഖജാനക്ക
കൊടുത്തയക്കയും ചെയ്തുമെല്ലൊ. അപ്പൊഴും ഇ അവസ്ഥ എഴുതി അയക്കയും ആള
അയച്ച സങ്കടം പറഞ്ഞിറ്റും വഴിയാക്കി തന്നതും ഇല്ല. പിന്നെയും പ്രയത്നം ചെയ്ത
യെതാനൊരി പണവും തീർത്ത വടകരക്ക അയച്ചിട്ട പണം തെകച്ചി ഇല്ലാതെകണ്ട
എടുക്കു വെല എന്ന വെച്ചപണം പെറപ്പാതക്കവണ്ണം ശിപ്പായിനയും കൂട്ടി അയക്കഎല്ലൊ
ആയത. ആയതിന്റെശെഷം ശിപ്പായിനയും കൊൽക്കാരയും കൂട്ടി കുടികളിൽ അയച്ച
മുട്ടിച്ച പാർപ്പിച്ചിറ്റും അടച്ച കെട്ടി കൊമ്പിഞ്ഞി മുദ്രയിട്ടിറ്റും കുത്താട്ടിൽ നായരെ
മുഷ്കകൊണ്ട തൊറന്ന കളഞ്ഞാരെ കുടികള കൂട്ടികൊണ്ടവരുവാൻ തക്കവണ്ണം
ശിപ്പായിനയും കൊൽക്കാരെയും കല്പിച്ചയച്ചാരെ 300 ചില്ലാനം പുതിയ പണം നികിതി
തരണ്ട മാടംവെള്ളി ഒതെനൻ എന്ന പറയുന്ന കുടിയാൻ ശിപ്പായി ചെന്ന തടുത്താരെ
വാള കൊണ്ട ശിപ്പായിന വെട്ടുംപൊൾ കൊൽക്കാരെൻ തൊക്കകൊണ്ട തടുത്ത.തൊക്ക
മുറിച്ചപൊയി. കൊൽക്കാരന്റെ തലക്കട്ട വെട്ടിയ അവസ്ഥക്ക വെട്ടിയ വാലിയക്കാരന
പിടിച്ചകെട്ടി വെട്ടുകൊണ്ടവനെയും ശിപ്പായിനയും മുറിഞ്ഞ തൊക്കും എഴുത്തും
കൊടുത്ത സറക്കാരിൽ അയച്ചിട്ട ആയതിനെ വിസ്തരിക്ക എങ്കിലും എഴുത്ത വായിച്ച
അവസ്ഥ അറിക എങ്കിലും ചെയ‌്യതെ കൊടുത്തയച്ചവന അവിട പാർപ്പിക്കാതെ കണ്ട
പണം കൊടുത്തയപ്പാനെല്ലൊ ചെല്ലി കൂട്ടത. അതിന്റെശെഷം കൂത്താട്ടിൽ നായര
കല്പിച്ച കൊമ്പിഞ്ഞിക്ക എറക്കൊറച്ചെയിതവന പിടിച്ച സർക്കാരിലെക്ക
കൊടുത്തയച്ചതിന പത്തമൂന്നുറ ആളെയും നായരെ അനന്തിരവന്മാരെയും കല്പിച്ചയച്ച
നാട്ടിലുള്ള കുഞ്ഞികുട്ടികളെയും അടിയാൻ കുടിപതികളെയും കരകടത്തി കളഞ്ഞ
നമ്മുടെ ഭവനത്തിൽ കയരി വള്ളിവാഴയും തറിച്ച മണ്ണും വാതിലും കുത്തിയെ
അവസ്ഥെക്കും എഴുതി അയച്ചിറ്റും എഴുത്ത വാങ്ങി നൊക്ക എങ്കിലും അതിന്റെ
ശെഷമായിറ്റ ഒരു കല്പന എങ്കിലും ഉണ്ടാകാതെകണ്ട കൊണ്ടുവന്നവന്നെ
അവനെയുംകൊണ്ട പൊയിക്കൊളിം പണം കൊണ്ടും വരിം എന്നല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/605&oldid=201465" എന്ന താളിൽനിന്ന് ശേഖരിച്ചത്